ന്യൂദല്‍ഹി: വിദേശ യാത്രയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ ഒരു കാര്യം മനസിലാക്കുക, മോദി യാത്ര ചെയ്ത പോലെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗും യാത്ര ചെയ്തു. പക്ഷെ ആരുമറിഞ്ഞില്ല, പ്രയോജനവും ഉണ്ടായില്ല.
മോദിയുടെ ഓരോ വാക്കും പ്രവൃത്തിയും സസൂക്ഷമം നോക്കിയിരിക്കുകയാണ് മാധ്യമങ്ങളും പ്രതിപക്ഷപാര്‍ട്ടികളും. നല്ലതെന്നു പറയാനൊന്നുമല്ല, വിമര്‍ശിക്കാനും കളിയാക്കാനും തന്നെ. മുന്‍പ് ഒരു പ്രധാനമന്ത്രിയേയും ഒരാളും ഇങ്ങനെ കണ്ണില്‍ എണ്ണയൊഴിച്ചിരുന്ന് വിമര്‍ശിച്ചിരുന്നില്ല, വിസ്തരിച്ചിരുന്നില്ല. അതിനാല്‍ അവരുടെ പ്രവര്‍ത്തനം ഒരെതിര്പ്പുമില്ലാതെയങ്ങ് കടന്നുപോയി.
മോദിയുടെ കാര്യത്തില്‍, ചെയ്യുന്നതെന്തെന്നു പോലും നോക്കാതെ മോദി ചെയ്യുന്നതിനാല്‍ എതിര്‍ക്കണമെന്ന നിശ്ചയത്തിലാണ് മാധ്യമങ്ങളും പ്രതിപക്ഷവും.
ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ നിന്ന്
താരതമ്യം ഒന്ന്
രണ്ടാം യുപിഎക്കാലത്ത് ആദ്യ വര്‍ഷം പ്രധാനമന്ത്രി മന്മോഹന് സിംഗ് 42 ദിവസമാണ് വിദേശ യാത്രനടത്തിയത്. പോയത് 14 രാജ്യങ്ങളിലും.
മോദി ഒരു വര്‍ഷത്തില്‍ വിദേശ യാത്ര നടത്തിയത് 57 ദിവസം. പോയത് 18 രാജ്യങ്ങളില്‍.
അതായത് അഞ്ചു വര്‍ഷം പൂര്‍ണ്ണമായും പ്രധാനമന്ത്രിയായിരുന്ന (ഒന്നാം യുപിഎ സര്‍ക്കാരില്‍) ശേഷം ആറാം വര്‍ഷമാണ് മന്മോഹന് 42 ദിവസം കൊണ്ട് 14 രാജ്യങ്ങളില്‍ പോയതെന്നര്ഥം. മോദിയെ വിമര്‍ശിക്കുന്നതില്‍ എന്തര്‍ത്ഥം.
താരതമ്യം രണ്ട്
രണ്ടു പ്രധാനമന്ത്രിമാരുടേയും യാത്രകള്‍ തമ്മില്‍ അവയുടെ ഫലങ്ങളില്‍ വലിയ വ്യത്യാസം.
മന്മോഹന് സിങ്ങിന്റെ യാത്ര ഭാരതത്തിലും അദ്ദേഹം യാത്ര ചെയ്ത രാജ്യങ്ങളിലും ഒരു ശ്രദ്ധയും ഉണര്‍ത്തിയില്ല.
മോദിയുടെ യാത്ര ഭാരതത്തിലും അദ്ദേഹം എത്തിയ രാജ്യങ്ങളിലും വലിയ ശ്രദ്ധ നേടി. (വിദേശ രാജ്യത്തലവന്മാര് നല്കിയ പ്രധാന്യം, അവിടങ്ങളില്‍ ലഭിച്ച സ്വീകരണം, അവിടങ്ങളിലെ മാധ്യമങ്ങളില്‍ ലഭിച്ച പ്രാധാന്യം, പങ്കെടുത്ത പരിപാടി, അവയ്ക്ക് ഭാരതത്തില്‍ ലഭിച്ച കവറേജ് എല്ലാം ശ്രദ്ധിക്കുക)
താരതമ്യം മൂന്ന്
മോദിയുടെ യാത്രകളെല്ലാം പ്രത്യേക ഫലങ്ങള്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. തിരക്കിട്ട പരിപാടികളായിരുന്നു യാത്രകളിലെല്ലാം. രാത്രികളിലായിരുന്നു യാത്രകളെല്ലാം.
നിരവധി ഉഭയകക്ഷി ചര്‍ച്ചകള്‍, വിവിധ ചീഫ് എക്സിക്യൂട്ടീവുകളുമായി ചര്‍ച്ച, പ്രവാസിഭാരതീയരുടെ സമ്മേളനം, മാഡിസണ്സ്ക്വയറിലേതു പോലുള്ള പരിപാടികള്‍…..
ആസ്ട്രേലിയയിലെ ക്യൂന്സ്ലാന്ഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലായാലും ചൈനയിലെ യോഗ തായ്ച്ചി സെന്ററിലാണെങ്കിലും ജര്‍മ്മന്‍ റെയില്‍വേ സ്റ്റേഷന് സന്ദര്‍ശനത്തിലാണെങ്കിലും കാര്യങ്ങള്‍ പഠിക്കാനും യാത്രയുടെ പ്രതിഫലം ലഭ്യമാക്കാനും മോദി ശ്രദ്ധിച്ചു.
താരതമ്യം നാല്
2008ല്‍ മന്‍മോഹന്‍സിങ് നാലു ദിവസം ചൈന സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഒരു നഗരമേ സന്ദര്‍ശിച്ചുള്ളൂ. പത്തു പരിപാടികളും. മോദിയുടെ ചൈനാ സന്ദര്‍ശനം മൂന്നു ദിവസമായിരുന്നു. മൂന്നു നഗരങ്ങള്‍ സന്ദര്‍ശിച്ചു. 25 പരിപാടികളാണ് മോദിക്ക് ഉണ്ടായിരുന്നത്.
2009-ല്‍ മന്‍മോഹന്‍സിങ് അമേരിക്കയില്‍ പോയപ്പോള്‍ ഒരു നഗരമേ അദ്ദേഹം സന്ദര്‍ശിച്ചുള്ളൂ. 15 പരിപാടികളേ ഉണ്ടായിരുന്നുള്ളു. 2014ല്‍ മോദി അമേരിക്കയില്‍ പോയപ്പോള്‍ സന്ദര്‍ശിച്ചത് രണ്ടു നഗരങ്ങളാണ്. 33 പരിപാടികളാണ് ഉണ്ടായിരുന്നത്. അതിലൊന്നായിരുന്നു മാഡിസണ്‍ സ്ക്വയറിലെ പൊതുപരിപാടി.
താരതമ്യം അഞ്ച്
വിദേശയാത്രയ്ക്ക് ഒപ്പം പോയിരുന്നവരുടെ എണ്ണം മോദി വെട്ടിക്കുറച്ചു. മാധ്യമപ്രവര്‍ത്തകരുടെ എണ്ണം പത്തായി കുറച്ചു; അങ്ങനെ ഖജനാവിന്റെ ചെലവും. ലോക നേതാക്കള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മോദിക്കായി. ചൈനീസ് പ്രധാനമന്ത്രി ലീ കിയാങ്ങിനൊപ്പമുള്ള മോദിയുടെ സെല്‍ഫി രാജ്യങ്ങള്‍ കടന്ന് മൂന്ന്കോടിപ്പേരാണ് കണ്ടത്. പോകുന്ന രാജ്യങ്ങളിെലല്ലൊം ജനങ്ങളുമായി മോദി നേരിട്ട് സംവദിച്ചു. ചൈനയ്ക്ക് പോകും മുന്‍പു തന്നെ ട്വിറ്റര്‍ വഴി അവിടുത്തുകാരുമായി ബന്ധപ്പെട്ടുകഴിഞ്ഞിരുന്നു.
താരതമ്യം ആറ്
രാജ്യത്തിനും പ്രധാനമന്ത്രിക്കും തന്നെ കുഴപ്പത്തിലാക്കിയ ഒരു സംഭവങ്ങളും ഉണ്ടായില്ലെന്നതും ടൈംസ് ചൂണ്ടിക്കാട്ടുന്നു. മുന്‍പ് മന്മോഹന് സിങ്ങിനൊപ്പം പോയ ഉന്നത ഉദ്യോഗസ്ഥര്‍ ജപ്പാന് യാത്രക്കിടെ ഒരു രാത്രിയില്‍ ടോക്കിയോയില്‍ ബോളിവുഡ് നൃത്തമാടിയത് ഒരു ടിവി ചാനല്‍ സംപ്രേഷണം ചെയ്തു. രാജീവ് ഗാന്ധിയുടെ വിദേശ യാത്രയില്‍ പരിപാടികള്‍ കൂടിക്കലര്‍ന്ന് ആകെ കുഴപ്പമായിരുന്നു.
ഇനി യാത്രകളെപ്പറ്റി മോദി പറഞ്ഞത്
പരസ്പരാശ്രിത ലോകത്ത് ഭാരതത്തിന് ഒറ്റപ്പെട്ടു നില്ക്കാന് കഴിയില്ല. എന്റെ സന്ദര്‍ശനം പരാജയമാണോ, എന്തെങ്കിലും തെറ്റുകളുണ്ടോ എന്ന് പ്രതിപക്ഷം പറയട്ടെ. അല്ലാതുള്ള വിമര്‍ശനം പക്വതയില്ലായ്മയാണ്, പ്രധാനമന്ത്രി പിടിഐക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: