തിരുവനന്തപുരം: ജയരാജനെതിരായ കോടതിയലക്ഷ്യ കേസില്‍ കോടതി വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിച്ചുവെന്ന് സംശയമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. എന്തും പറയാന്‍ സ്വാതന്ത്ര്യമില്ലെന്ന് ജയരാജന് മാത്രമല്ല പി.സി ജോര്‍ജും ഗണേഷ്കുമാറും മനസിലാക്കണമെന്നും വി.മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു.
കോടതികള്‍ക്ക് എന്തുമാകാമെന്ന ധാരണയും ശരിയല്ലെന്ന് വി.മുരളീധരന് കൂട്ടിച്ചേര്‍ത്തു. ജയരാജനെതിരെ ശിക്ഷ വിധിച്ച രീതി കാണുമ്പോള്‍ കോടതി വൈരാഗ്യ ബുദ്ധിയോടെയാണോ പെരുമാരിയതെന്ന സംശയം പൊതുജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരും. പ്രതിഷേധിക്കാന്‍ ഈ നാട്ടില്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ബി.ജെ.പിയുടെ ഉപരോധസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: