തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജി.കാര്‍ത്തികേയന്റെ മകന് കെ.എസ്.ശബരീനാഥന് മത്സര രംഗത്തിറങ്ങും.
തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ വി എം സുധീരനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് ഏകകണ്ഠമായാണ് ശബരീനാഥിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും ഹൈക്കമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചുവെന്നും സുധീരന് പറഞ്ഞു.
കാര്‍ത്തികേയന്റെ ഭാര്യ ഡോ എം.ടി. സുലേഖയാണ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഇതുവരെ പരിഗണിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിയാകാന്‍ താന്‍ ഇല്ലെന്ന നിലപാടില്‍ സുലേഖ ഉറച്ചു നില്‍ക്കുന്നതിനാലാണ് കാര്‍ത്തികേയന്റെ ഇളയ മകന് ശബരിനാഥിനെ പരിഗണിക്കാന്‍ കാരണം.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കാര്‍ത്തികേയന്റെ കുടുംബത്തില്‍ നിന്നു തന്നെ ഒരാള്‍ സ്ഥാനാര്‍ഥിയാകണമെന്ന ഉറച്ച നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഈ തീരുമാനത്തിലേയ്ക്ക് നയിച്ചത്.
സുലേഖയുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. കെഎസ്യുവിലും യൂത്തു കോണ്‍ഗ്രസിലും മുമ്പ് പ്രവര്‍ത്തിച്ച പരിചയമുണ്ടെന്നതാണ് ശബരിനാഥിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള മറ്റൊരു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: