തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണു തന്നോടു വ്യക്തിപരമായി വിരോധമുണ്ടായിരുന്നുവെന്നു ഡിജിപി. കെ എസ് ബാലസുബ്രഹ്മണ്യം. ഭരത് ഭൂഷനാണു തന്റെ വിദേശയാത്ര വിവാദമാക്കിയത്. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണു ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്കെതിരായ പല ആരോപണങ്ങള്‍ക്കു പിന്നിലും ഒരു വിഭാഗം ഉദ്യോഗസ്ഥരാണെന്നും ഡിജിപി പറഞ്ഞു. ആവശ്യത്തിനു ശമ്പളം കിട്ടിയിട്ടും കൈക്കൂലി വാങ്ങുന്നവര്‍ മാനസിക രോഗികളാണെന്നും ബാലസുബ്രഹ്മണ്യം വ്യക്തമാക്കി. ഞായറാഴ്ചയാണു സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും ബാലസുബ്രഹ്മണ്യം വിരമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: