തിരുവനന്തപുരം: വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിനെ ഫയര്‍ഫോഴ്സ് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത് സ്വാഭാവിക നടപടിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
പോലീസ് ഉദ്യോഗസ്ഥരെ ആരേയും മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പേര് വിരമിച്ചപ്പോള്‍ മറ്റു രണ്ട് പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുക മാത്രമാണ് ചെയ്തത്. ജേക്കബ് തോമസിന്റൈ സ്ഥാനക്കയറ്റത്തെ കുറിച്ച് മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഓപ്പറേഷന് സുരക്ഷയുടെ മൂന്ന് മാസത്തിനിടെ ഭാഗമായി 64,166 പേരെ അറസ്റ്റു ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരായ ശക്തമായ നടപടികളുമായി ആഭ്യന്തര വകുപ്പ് മുന്നോട്ട് പോവും. ക്ളീന്‍ കേരള, സേഫ് കേരള പദ്ധതി തിങ്കളാഴ്ച മുതല്‍ വീണ്ടും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ പരിസരങ്ങളില്‍ കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കും. കണ്ണസ്യൂമര് ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ എം.ഡി.റിജി ആര്.നായര്‍ക്കെതിരെ നടപടി എടുക്കാതിരുന്നത് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തത ഇല്ലായിരുന്നതിനാലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: