ഭുവന്വേശ്വര്‍: ഒഡീഷാ മുന്‍ മുഖ്യമന്ത്രിയും ഒന്‍പതു തവണ ലോക്സഭാ പ്രതിനിധിയുമായിരുന്ന മുതിര്‍ന്ന നേതാവ് ഗിരിദര്‍ ഗമാംഗ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു.
രാജി അറിയിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഗമാംഗ് ഉന്നയിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ താന്‍ അവഗണിക്കപ്പെടുകയായിരുന്നുവെന്നും തന്റെ ആശയങ്ങളും അഭിപ്രായങ്ങളും കാറ്റില്‍ പറത്തുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1972-ലാണ് അദ്ദേഹം അദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 1998 വരെ കോരാപുട് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി പാര്‍ലിമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
1999-ലാണ് അദ്ദേഹം ഒഡീഷാ മുഖ്യമാന്ത്രി സ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കുന്നുവെന്നും മറ്റേതെങ്കിലും പാര്‍ട്ടി നല്ല സ്ഥാനത്തേക്കു ക്ഷണിച്ചാല്‍ പോകുമെന്നുമാണ് ഗിരിദര്‍ ഗമാംഗ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: