രാമേശ്വരം: 48 ദിവസത്തെ ആഴക്കടല്‍ മീന്‍പിടുത്ത നിരോധനത്തിനുശേഷം 4000 തോഴിലാളികള്‍ മത്സ്യബന്ധനത്തിനായി ആഴക്കടലിലേക്ക് പുറപ്പെട്ടു. മീനുകള്‍ മുട്ടയിടുന്നതും വളരുന്നതും ഈ കാലയളവിലായതിനാലാണ് ആഴക്കടലില്‍ മീന്‍പിടുത്തത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
ഇത് അവസാനിച്ചതിനെ തുടര്‍ന്നാണ് മത്സ്യബന്ധനം പുനരാരംഭിച്ചത്. അതേസമയം അതിര്‍ത്തി ലംഘനം തടയുന്നതിനായി അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലെ ശ്രീലങ്കന്‍ നാവികസേനയുടെ നിരീക്ഷണം ശക്തമാക്കി.
അന്താരാഷ്ട്ര അതിര്‍ത്തി കടക്കരുതെന്ന് രാമനാഥപുരം ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഗോപിനാഥ് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിപ്പ് നല്കി. ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അറിയിച്ചിട്ടുണ്ട്.
സമുദ്രാതിര്‍ത്തി ലംഘനം തടയുന്നതിനായി പത്തോളം ബോട്ടുകളാണ് നാവിക സേന നിയോഗിച്ചിരിക്കുന്നത്. ഭാരതത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി തീര സംരക്ഷണ സേനയേയും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: