തിരുവനന്തപുരം: സി.പി.എം നേതാവ് എം.വി.ജയരാജനെ പുഴുവെന്ന് വിളിക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിഞ്ഞുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ചോദിച്ചു. ജനങ്ങളെ കീടമായും പുഴുവായും കാണുന്നത് ജനാധിപത്യ വിശ്വാസത്തിന് നിരക്കാത്തതാണെന്നും എല്ലാറ്റിനും മേലെ ജനങ്ങളാണെന്ന് എല്ലാ അധികാര കേന്ദ്രങ്ങളും ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു.
കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്. ഏതാണ്ട് 15 മിനിട്ടോളം ജയിലില്‍ ചെലവഴിച്ച ശേഷമാണ് പിണറായി മടങ്ങിയത്.
പാതയോരത്തെ പൊതുയോഗം ജനങ്ങളുടെ അവകാശമാണെന്നും അത് നേടിയെടുക്കുന്നതിന് പോരാട്ടം തുടരുമെന്നും പിണറായി വിജയന് പറഞ്ഞു. ജയരാജന് പുഴുവാണെന്ന് പറയാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു. ജയരാജന് ആദ്യം കഠിന തടവ് വിധിച്ചത് കോടതിക്ക് ഇല്ലാത്ത അധികാരമായി കാണണമെന്നും പിണറായി പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി ഹെക്കോടതിക്ക് മുന്നില്‍ തിങ്കളാഴ്ച ബഹുജന കണ്വെന്ഷന് നടത്തും. ജയരാജന് വേണ്ടി സുപ്രീം കോടതിയെ സമീപിക്കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും പിണറായി അറിയിച്ചു. അതേസമയം ജയരാജന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകരെ അനുവദിക്കുന്നുണ്ട്. ചില ഇടത് എം.എല്‍.എമാര്‍ രാവിലെ ജയിലിലെത്തി ജയരാജനെ സന്ദര്‍ശിച്ചു. ജയരാജന് പ്രസന്നവദനനായി കാണപ്പെട്ടുവെന്ന് രാവിലെ ജയിലിലെത്തിയ ധര്‍മ്മടം എം.എല്‍.എ കെ.കെ നാരായണന് പറഞ്ഞു.
ജയിലിലെ ലൈബ്രറിയില്‍ നിന്നും നല്കിയ ചരിത്ര പുസ്തകങ്ങള്‍ വായിച്ചാണ് എം.വി ജയരാജന് ഇന്നലെ രാത്രി ഉറങ്ങിയത്. രാവിലെ എല്ലാ പത്രങ്ങളും വായിച്ചു. ചപ്പാത്തിയായിരുന്നു പ്രഭാത ഭക്ഷണം. തൊട്ടടുത്ത മുറിയില്‍ കഴിയുന്ന ഐ.ജി ലക്ഷ്മണയുമായി രാവിലെ അല്‍പ്പനേരം സംസാരിച്ചു.
ജയരാജന് എ.ക്ലാസ് സൗകര്യം നല്കുന്ന കാര്യം ജയില്‍ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ജയില്‍ എ.ഡി.ജി.പി ഇന്ന് തന്നെ സര്‍ക്കാരിന് കത്തെഴുതുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: