ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്മോഹന് സിങ് വിദേശപര്യടനങ്ങള്‍ നടത്തിയിരുന്നെങ്കിലും അതിലൂടെ അന്താരാഷ്ട്രതലത്തില്‍ പ്രഭാവമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ഭാരതീയ ജനതാ പാര്‍ട്ടി.
നരേന്ദ്രമോദിയുടേതിനു സമാനമായി മന്മോഹന് സിങ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രിമാര്‍ നിരവധി വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും നയതന്ത്രവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കാനോ വിദേശരാജ്യങ്ങള്‍ക്കിടയില്‍ പ്രഭാവം സൃഷ്ടിക്കാനോ സാധിച്ചിരുന്നില്ല.
മന്മോഹന് സിങ്ങിന്റെ വിദേശപര്യടനങ്ങളെല്ലാം മുന്‍കൂട്ടി അറിയിക്കാതെയായിരുന്നെന്നും ബിജെപി ഔദ്യോഗിക വക്താവ് ജി. വി. എല്‍. നരസിംഹറാവു അറിയിച്ചു. മോദിയുടെ വിദേശപര്യടനത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച എല്ലാ രാജ്യങ്ങളിലും അദ്ദേഹത്തിന്റെ സന്ദര്‍ശനം മുഖ്യവിഷയമായി അവതിരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അവസാനത്തെ അമേരിക്ക സന്ദര്‍ശനത്തില്‍ യുഎസ് മാധ്യമങ്ങള്‍ അദ്ദേഹത്തിനു നല്കിയ പ്രാധാന്യംതന്നെ ഇതിന് ഉദാഹരണമാണ്. മോദിയുടെ വിദേശ സന്ദര്‍ശനങ്ങളെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് അവരുടെ മുന്‍ പ്രധാനമന്ത്രിമാന്ത്രിമാര് നയതന്ത്രവിഷയങ്ങളില്‍ വന്പരാജയമായിരുെന്നന്നത് വിസ്മരിക്കരുത്. അത് മറച്ചുവെയ്ക്കുന്നതിനായാണ് മോദിയുടെ വിദേശ സന്ദര്‍ശനങ്ങളെ വിമര്‍ശിക്കുന്നതെന്നും റാവു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: