കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബസ് യാത്രക്കാര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 21 പേര് കൊല്ലപ്പെട്ടു. കറാച്ചിയില്‍നിന്നും ക്വറ്റയിലേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന രണ്ട് ബസ്സുകള്‍ മസ്തുംഗ് ജില്ലയിലേക്ക് തട്ടിക്കൊണ്ടുപോകാനുള്ള നീക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഭീകരര്‍ യാത്രക്കാര്‍ക്കുനേരെ വെടിവെയ്ക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 25ഓളം ചരക്കുവാഹനങ്ങളില്‍ എത്തിയാണ് ഭീകരര്‍ സര്‍വ്വീസ് ബസ്സുകള്‍ പിടിച്ചെടുത്തതെന്ന് ബലൂചിസ്താന്‍ ആഭ്യന്ത്രമന്ത്രി സര്‍ഫാസ് ബുഗ്തി അറിയിച്ചു. 30 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. അഞ്ചുപേരെ സുരക്ഷാസേന രക്ഷപ്പെടുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: