തിരുവനന്തപുരം: അരുവിക്കരയില്‍ കാര്‍ത്തികേയന്റെ മകന് ശബരീനാഥിനെ സ്ഥാനാര്‍ഥിയാക്കിയത് നല്ലകാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ശബരീനാഥിനെ കുട്ടിക്കാലം മുതല്ക്കേ അറിയാം.
നല്ല ഭാവനയുള്ള ചെറുപ്പക്കാരനാണ്. പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന പൊതുഅഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിനെതിരായ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് പ്രസക്തിയില്ല. അവര്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അരുവിക്കരയില്‍ വിജയം മാത്രം ലക്ഷ്യമിട്ട് കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും.
താനും കാര്‍ത്തികേയനും എം.ഐ. ഷാനവാസും ഉയര്‍ത്തിയ തിരുത്തല്‍വാദം മക്കള്‍ രാഷ്ട്രീയത്തിനെതിരായിരുന്നില്ല. അന്ന് പാര്‍ട്ടിയിലുണ്ടായിരുന്ന ചില പ്രവണതകള്ക്കെതിരെയായിരുന്നെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: