ന്യൂദല്‍ഹി: ബാലകൃഷ്ണപിള്ളയുടെ മോചനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നല്കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ദല്‍ഹിയില്‍ നിയമ വിദ്യാര്‍ത്ഥിയായ മഹേഷ് മോഹന്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയും ഇതോടൊപ്പം കോടതി പരിഗണിക്കും.
ഇടമലയാര്‍ കേസില്‍ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ആര്.ബാലകൃഷ്ണപിള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജയില്‍ മോചിതനായ ദിവസമാണ് അതിനെതിരെ വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സുപ്രീംകോടതി ഉത്തരവിന്റെയും ഭരണഘടനാ വ്യവസ്ഥകളുടെയും ലംഘനമാണ് സര്‍ക്കാര്‍ നടപടി എന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
അടിയന്തിര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണമെന്നാവശ്യപ്പെട്ട് വി.എസിന്റെ അഭിഭാഷകന് പ്രത്യേക അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. പിള്ളയെ മോചിപ്പിച്ചതിന് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നാണ് മഹേഷ് മോഹന്റെ ഹര്‍ജി.
നേരത്തെ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ച ജസ്റ്റിസ് ബി.സദാശിവത്തോടൊപ്പം ജസ്റ്റിസ് ജെ ചെലമേശ്വര്‍ കൂടി ഉള്‍പ്പെട്ട ബഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമായിരിക്കും വി.എസിന് വേണ്ടി കോടതിയില്‍ ഹാജരാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: