തിരുവനന്തപുരം: ജി. കാര്ത്തികേയന് അന്തിരച്ച ഒഴിവില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മകന് കെ.എസ്. ശബരീനാഥന് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കാര്‍ത്തികേയന്റെ ഭാര്യ ഡോ. സുലേഖ വിസമ്മതിച്ചതോടെയാണ് മകനെ മത്സരിപ്പിക്കാന്‍ കെപിസിസി നേതൃയോഗം തീരുമാനിച്ചത്. ശബരീനാഥനെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ്സില്‍ കലഹം തുടങ്ങി. യൂത്തുകോണ്‍ഗ്രസ്സും കെഎസ്യുവും മഹിളാകോണ്‍ഗ്രസ്സും തീരുമാനത്തിനെതിരെ വന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലും എതിര്‍പ്പുണ്ട്.
എല്ലാ വശവും പരിശോധിച്ച ശേഷമാണ് ശബരീനാഥനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് അറിയിച്ചു. കാര്ത്തികേയന് മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകാനും പൂര്‍ത്തിയാക്കാനുമാണ് ആ കുടുംബത്തില്‍ നിന്നൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും സുധീരന് പറഞ്ഞു.
ശബരീനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തുകൊണ്ട് കെഎസ്യു കത്തു നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അരുവിക്കരിയിലേത് കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് അല്ലെന്നായിരുന്നു സുധീരന്റെ മറുപടി. കെഎസ്യു പ്രസിഡന്റ് വി.എസ്. ജോയിയാണ് വി.എം. സുധീരന് കത്തുനല്‍കിയത്.
കോണ്‍ഗ്രസ്സില്‍ കുടുംബവാഴ്ചയെന്ന് യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വം പ്രതികരിച്ചിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസും പരസ്യമായി പ്രതികരിച്ചു. കോണ്‍ഗ്രസ് നേതൃത്വം യുക്തിസഹമായ നിലപാട് സ്വീകരിക്കുമെന്നാണ് വിശ്വാസമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
ഐ ഗ്രൂപ്പിന്റെ കുത്തക സീറ്റായിരുന്ന അരുവിക്കര കാര്‍ത്തികേയന്റെ മരണത്തോടെ എ ഗ്രൂപ്പിന് സ്വന്തമാക്കാനായിരുന്നു തീരുമാനം. ഇതറിഞ്ഞ ഐ ഗ്രൂപ്പ് നേതൃത്വം കാര്‍ത്തികേയന്റെ വലംകൈയായിരുന്ന കെപിസിസി സെക്രട്ടറി മണക്കാട് സുരേഷിന് സ്വാഗതമേകി മണ്ഡലത്തില്‍ പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. പോസ്റ്റര്‍ പതിപ്പിച്ചതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
കാര്‍ത്തികേയന്റെ ഭാര്യ ഡോ. സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യം തന്നെ വെച്ചിരുന്നു. ഡോ. സുലേഖ വിസമ്മതം അറിയിച്ചതോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസ്സിന് കീറാമുട്ടിയായത്.
ഡിസിസി പ്രസിഡന്റായിരുന്ന മോഹന്‍കുമാര്‍ സുലേഖയെ എതിര്‍ത്തു. മേഹന്കുമാറിന് മത്സരിക്കാനുള്ള ആഗ്രഹം എന്നായിരുന്നു എ ഗ്രൂപ്പ് പ്രതികരിച്ചത്. എന്നാല്‍ മനുഷ്യാവകാശ കമ്മീഷന് അംഗമായതോടെ മോഹന്‍കുമാര്‍ മിണ്ടാതായി. ശബരിനാഥന് മുംബൈയില്‍ ടാറ്റാ കമ്പനിയില്‍ സീനിയര്‍ മാനേജരായി ജോലിചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: