ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ ഇന്ത്യന്‍ സൈനികര്‍ തുരത്തി. കുപ്വാര ജില്ലയില്‍ പുലര്‍ച്ചെയാണ് സംഭവം. ഭീകരരുടെ ഒരു സംഘമാണ് കൈതോക്കുകളും സ്ഫോടകവസ്തുക്കളുമായി നിയന്ത്രണരേഖ ലംഘിച്ച് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഏറ്റുമുട്ടല്‍ അരമണിക്കൂര്‍ നീണ്ടുനിന്നു. സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തി. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
നുഴഞ്ഞു കയറുന്ന ഭീകരരെ തടയാന്‍ ശ്രമിച്ചപ്പോള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് സൈന്യവും തിരിച്ചടിച്ചു.
കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത് നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഭീകരനെയും സൈന്യം കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: