ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ നാണയപ്പെരുപ്പവും വിലവര്‍ധനയും കുറയ്ക്കാന്‍ സാധിച്ചെന്ന് ബ്രിക്സ് ബാങ്ക് മേധാവി കെ. വി. കാമത്ത്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളെല്ലാം ശരിയായ രീതിയിലാണ് നടപ്പിലാക്കി വരുന്നത്. ഇത് രാജ്യത്തെ സുസ്ഥിര വളര്‍ച്ചയിലേക്ക് നയിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ തുടക്കം കുറിച്ച പല ദീര്‍ഘകാല പദ്ധതികളും സാമ്പത്തിക വളര്‍ച്ച കാര്യക്ഷമമാക്കി വികസിത രാജ്യമാക്കി ഉയര്‍ത്താന്‍ സഹായിക്കുന്നതാണെന്നും കാമത്ത് പറഞ്ഞു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വിജയത്തില്‍ നിന്നും ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള പിന്തുണ വ്യക്തമാകുന്നു. കേന്ദ്ര പദ്ധതികളുടെ ഫലം സാമ്പത്തിക മേഖലയില്‍ ഇപ്പോള്‍ തന്നെ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ നാണയപ്പെരുപ്പവും വിലവര്‍ധനയും നിയന്ത്രണവിധേയമാകുകയാണെന്ന് അടുത്തിടെ കാമത്ത് ഐസിഐസിഐ ബാങ്ക് ചെയര്‍മാനയച്ച വാര്‍ഷിക കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ജനസംഖ്യാ നിരക്കും സ്വാധീനിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ജനസംഖ്യാ നിരക്കില്‍ വന്‍ വളര്ച്ചരേഖപ്പെടുത്തിയിരുന്നു. 2015 ധനവര്‍ഷത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലക്ഷ്യംവെച്ചുള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ നടപ്പിലാക്കി വരുന്നത്. ഇവ പൂര്‍ത്തീകരിക്കുന്നതോടെ സാമ്പത്തിക രംഗത്ത് വന്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ രാജ്യത്തിനു സാധിക്കും.
കഴിഞ്ഞ വര്‍ഷാവസാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക രംഗത്ത് നിര്‍ണ്ണായക തീരുമാനങ്ങളാണ് കൈക്കൊണ്ടത്. രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഒട്ടനവധി നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രത്തിനു സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഭരണം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. രാജ്യത്തെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കേന്ദ്രം പ്രാധാന്യം നല്‍കുന്നുണ്ട്.
പാചകവാതകം ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍ക്കു വിലകുറഞ്ഞു. ഇത്തരത്തില്‍ മോദി സര്‍ക്കാര്‍ ഒരുവര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ രാജ്യത്തിന് സുസ്ഥിര വളര്‍ച്ച നേടാന്‍ സഹായിക്കുന്നതാണ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഭാരതത്തിന്റെ സാമ്പത്തിക രംഗം വന്‍ നേട്ടമാണ് കൈവരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: