ന്യൂദല്‍ഹി: രാജ്യത്തെ നക്സല്‍ ബാധിത പ്രദേശങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 400 പോലീസ് സ്റ്റേഷനുകളും പോസ്റ്റുകളും സ്ഥാപിക്കാന്‍ കേന്ദ്ര തീരുമാനം. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നക്സല്‍ സ്വാധീനം കൂടുതലുള്ള പ്രദേശങ്ങളായ ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, എന്നിവിടങ്ങളിലാണ് പോലീസ് സ്റ്റേഷനുകളും പോസ്റ്റുകളും നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന്റെ 80 ശതമാനം ചെലവ് കേന്ദ്രവും ബാക്കി 20 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കേണ്ടതാണ്.
നക്സല്‍ ബാധിത പ്രദേശങ്ങളുടെ സുരക്ഷയ്ക്കായി 2012-13 വര്‍ഷത്തില്‍ 150 കോടിയും 13-14ല്‍ 119.65, 14-15ല്‍ 99 കോടിയും വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചിരുന്നു. ഇത് കൂടാതെയാണ് പോലീസ് സ്റ്റേഷ്നും പോസ്റ്റുകളും നിര്‍മ്മിക്കാനും പദ്ധതി തയ്യാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: