കൊച്ചി: മയക്കുമരുന്ന് കേസില്‍ പ്രതിപക്ഷത്തെ ഒരു നേതാവിന്റെ മകന്റെ ബന്ധം പരസ്യമായതോടെ പോലീസ് സേനയില്‍ അങ്കലാപ്പ്. അന്വേഷണത്തില്‍ നിന്ന് പിന്തിരിയാന് പലരും തയ്യാറെടുക്കുന്നു. ലേ മെറിഡിയനില്‍ മയക്കുമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ചതിന് അറസ്റ്റിലായ മിഥുന് സി വിലാസ് എന്ന കോക്കാച്ചി പിടിയിലായപ്പോള്‍ ആദ്യം പറഞ്ഞത് പ്രതിപക്ഷത്തെ രാഷ്ട്രീയ പ്രമുഖന്റെ മകന്റെ പേരാണെന്നുള്ളതാണ് പോലീസിനെ കുഴക്കുന്നത്.
പ്രമുഖ നേതാവിന്റെ മകനാണ് തനിക്ക് കഞ്ചാവ് ലേഹ്യം തന്നതെന്നാണ് കോക്കാച്ചി പൊലീസിനോട് പറഞ്ഞത്. അച്ഛന്റെ വിളിപ്പേര് മകന്റെ പേരിനൊപ്പം ചേര്ത്തപ്പോഴാണത്രേ പൊലീസിനും ആളെ പിടികിട്ടിയത്. സിനിമാ മേഖലയില്‍ ഉള്ള ഒട്ടേറെപ്പേരും സംശയത്തിന്റെ നിഴലിലാണ്.
നേതാവിന്റെ മകന് സിനിമാ പ്രവര്‍ത്തകരുമായി അടുത്ത ബന്ധമാണുള്ളത്. അന്വേഷണ സംഘത്തി ഇടത് ആഭിമുഖ്യമുള്ളവര്‍ മുന്‍കൈയെടുത്താണ് പ്രമുഖരെ ഒഴിവാക്കി അന്വേഷണം തുടരുന്നത്. ഇതില്‍ പലര്‍ക്കും വിയോജിപ്പ് ഉണ്ടെങ്കിലും അടുത്ത ഭരണമെന്ന ഭീഷണിയാണ് ഇവരെ സമ്മര്‍ദ്ദത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. കോക്കാച്ചിയുടെ വീട്ടിലും ഫഌറ്റിലും പൊലീസ് റെയ്ഡ് നടത്തുന്നതിനിടെയാണ് കഞ്ചാവ് ലേഹ്യം കണ്ടെടുത്തത്. എവിടെ നിന്നും ലഭിച്ചുവെന്ന് ചോദിച്ചപ്പോള്‍ പ്രമുഖ നേതാവിന്റെ മകന്റെ പേരാണ് കോക്കാച്ചി പറഞ്ഞത്. ഇതോടെ പൊലീസ് കോക്കാച്ചിയുടെ ലാപ്ടോപ് ഒഴിവാക്കി അന്വേഷണം തുടരുകയായിരുന്നു. മിഥുന്റെ മൊഴിയില്നിന്നുള്പ്പെടെ രാഷ്ട്രീയ പ്രമുഖന്റെ മകന്റെ പേര് നീക്കി.
പഞ്ചനക്ഷത്ര ഹോട്ടലുകളും മുന്തിയ ഫഌറ്റുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് കൊച്ചിയില്‍ നടക്കുന്ന മയക്കുമരുന്നു പാര്‍ട്ടികളുടെ പിന്നിലെ വമ്പന്മാരാണെന്ന് പോലീസിന് നന്നായി അറിയാം. എന്നാല്‍ ഇവരെ തൊടാനാവില്ലെന്നാണ് അന്വേഷണസംഘത്തില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഉന്നതനടക്കമുള്ളവര്‍ പതിയെ പിന്‍വലിയുന്നതായാണ് വിവരം. ന്യൂജനറേഷന് സിനിമാ നടീനടന്മാരും സംവിധായകരും നിര്‍മാതാക്കളും മയക്കുമരുന്ന് ശൃംഖലയില്‍ ഉണ്ടെന്ന് ആദ്യഘട്ടത്തില്‍ പോലീസ് വെളിപ്പെടുത്തിയിരുന്നു.
കോക്കാച്ചിയുടെ കോള്‍ ഡീറ്റെയില്‍സ് പൊലീസ് പരിശോധിച്ചതോടെ കോക്കാച്ചിയുടെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പോലീസിന് വ്യക്തമായി. എന്നാല്‍, പ്രമുഖരെയൊന്നും തൊടാതെ കോക്കാച്ചി മിഥുനുമായി ബന്ധപ്പെട്ട ഏതാനും ചിലരെ പിടികൂടി സൈക്കോവസ്കി കേസും ഒതുക്കാന്‍ ധാരണയായെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: