സ്റ്റോക്ക്ഹോം: രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് സ്വീഡനില്‍ രാജകീയ വരവേല്പ്. വിമാനത്താവളത്തില്‍ വിക്ടോറിയ രാജകുമാരിയും ഡാനിയേല്‍ രാജകുമാരനും ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. പരമ്പരാഗത രാജകീയശൈലിയില്‍ അശ്വാരൂഢസേനയുടെ അകമ്പടിയില്‍ കുതിരവണ്ടിയിലാണ് രാജകൊട്ടാരത്തിലേക്ക് പ്രണാബ് മുഖര്‍ജിയെ ആനയിച്ചത്.
ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം സ്വീഡന് രാജാവ് കാള്‍ ഗുസ്താഫ് പതിനാറാമനും രാജ്ഞി സില്‍വിയയുമായി അദ്ദേഹം കൂടിക്കാഴ്ചനടത്തി. പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്, വിദേശകാര്യമന്ത്രി മാര്‍ഗറ്റ് വാള്‍സ്ട്രോം, പാര്‍ലമെന്റംഗങ്ങള്‍ എന്നിവരുമായും രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വ്യാപാര ബന്ധമാകും പ്രധാനമായും ചര്‍ച്ചയാകുക. ഇന്ത്യന്‍ സമൂഹത്തെയും രാഷ്ട്രപതി അഭിസംബോധന ചെയ്യും.
നൊബേല്‍ ഇന്‍സ്റ്റിറ്റിയൂട്ടും അദ്ദേഹം സന്ദര്‍ശിക്കും. സ്വീഡനിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം രാഷ്ട്രപതി ബെലാറസിലേക്ക് തിരിക്കും. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് രാഷ്ട്രപതി യാത്ര തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: