ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്.
വിധിക്കെതിരെ അപ്പീല്‍ തല്കുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അഞ്ചാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു ഒമ്പത് ദിവസം പിന്നിടുമ്പോഴേയ്ക്കും ജയലളിതയ്ക്കെതിരെ നിയമ യുദ്ധത്തിന് തയ്യാറെടുക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.
എഐഎഡിഎംകെ നേതാവ് ജയലളിത കഴിഞ്ഞ മാസമാണ് കുറ്റവിമുക്തയായത്. 66.65 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു കേസ്.
കേസില്‍ ജയലളിത കുറ്റക്കാരിയാണെന്ന 20014 സെപ്തംബര്‍ 27ലെ ബംഗലൂരു പ്രത്യേക കോടതിയുടെ വിധി ജസ്റ്റിസ് സി. ആര് കുമാരസ്വാമി റദ്ദാക്കുകയായിരുന്നു.
കേസില്‍ കുറ്റക്കാരാണെന്ന് വിധിച്ച ജയലളിതയുടെ തോഴി ശശികല, അനന്തരവള്‍ ഇളവരശി വളര്‍ത്തു മകന് സുധാകരന് എന്നിവരെയും മോചിപ്പിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: