ന്യൂദല്‍ഹി: ഉഭയകക്ഷി പ്രതിരോധ മേഖലാ സഹകരണങ്ങളിലെ മുന്നേറ്റത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജൂത രാജ്യമായ ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.
തീയതിയെക്കുറിച്ച് അന്തിമ തീരുമാനമായില്ല. ഇരുരാജ്യങ്ങള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ഇതില്‍ തീരുമാനം കൈക്കൊള്ളും. സുഷമാ സ്വരാജും പാലസ്തീന്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്കു പുറമെ ഇസ്രായേല്‍ സന്ദര്‍ശനം നടത്തും. പാലസ്തീനുമായുള്ള ഇന്ത്യയുടെ നയങ്ങളില്‍ മാറ്റമില്ലെന്നും സുഷമ വ്യക്തമാക്കി.
ആദ്യമായി 2003ലാണ് ഇസ്രായേലില്‍ നിന്നും പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ഈയടുത്ത കാലത്ത് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും മുമ്പ് വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായ എല്‍.കെ. അദ്വാനിയും മുന്വിദേശകാര്യമന്ത്രിമാരായ ജസ്വന്ത് സിംഗും എസ്.എം. കൃഷ്ണയും ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: