ജംമ്നനഗര്: പശുക്കളെ സംരക്ഷിക്കാന്‍ നാടോടി സംഗീത പരിപാടി നടത്തി പിരിച്ചത് 4.5 കോടി രൂപ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തിലാണ് ഈ വ്യത്യസ്തമായ സംരംഭം. പിരിച്ച തുകയില്‍ കൂടുതലും ഗോ സംരക്ഷണത്തിനു ചെലവഴിക്കുമ്പോള്‍, ബാക്കി സംസ്ഥാനത്ത് ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ വിനിയോഗിക്കും.
ജംമ്നനഗറിലെ കലവാട് താലൂക്കില്‍ കലവാട് സേവാ സമിതിയാണ് ഇതിന്റെ സംഘാടകര്‍. ഗുജറാത്തിലെ നാടോടി സംഗീതമായ ദൈറോയാണ് വേദിയില്‍ അവതരിപ്പിച്ചത്. പ്രമുഖ ഗായകര്‍ കിര്തിദര് ഗധ്വിയും മായ ഗധ്വിയുമാണ് വേദിയിലെത്തിയത്. അയ്യായിരത്തിലേറെ പേര് പരിപാടി കാണാനെത്തി. ഇവരില്‍നിന്ന് ഗേറ്റ് കളക്ഷനിലൂടെ 1.25 കോടി രൂപ ലഭിച്ചുവെന്ന് സംഘാടക സമിതിയിലെ രമേഷ് പട്ടേല്‍.
ബാക്കി തുക നിക്ഷേപമായാണ് ലഭിച്ചത്. വെള്ളിയാഴ്ചയാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും, ലഭിച്ച തുക എണ്ണിത്തിട്ടപ്പെടുത്താന്‍ രണ്ടു ദിവസമെടുത്തു.
ലണ്ടനില്‍ വ്യവസായിയായിരുന്ന നിലേഷ് സൈക്യയാണ് കലവാട് സേവാ സമിതിയുടെ പ്രധാന സംഘാടകന്‍. കലവാടിലെ ഹരിപ്പൂര്‍ ഗ്രാമത്തില്‍നിന്നുള്ള ഇദ്ദേഹം, വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍ തിരച്ചെത്തിയപ്പോള്‍ മുതല്‍ ഇത്തരം സംരംഭങ്ങളുമായി സഹകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: