പാലക്കാട്: സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട് ചിറ്റൂരില്‍ അച്ഛന് മകനെ വെട്ടിക്കൊന്നു. പാത്തിക്കല്‍ വീട്ടില്‍ പ്രവീണിനെയാണ് (32) അച്ഛന് ശ്രീധരന് (55) വെട്ടിക്കൊന്നത്. തടയാനെത്തിയ ശ്രീധരന്‍െറ അമ്മ ലളിതക്കും പ്രവീണിന്‍െറ ഭാര്യ സത്യഭാമക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രവീണ്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സ്വത്ത് തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ശ്രീധരനെ പൊലീസ് അറസ്റ്റ് ചെയ്തു. ലളിതയ്ക്ക് തലയുടെ പിറകിലാണ് വെട്ടേറ്റത്. സത്യഭാമയുടെ ഇടതു കൈ അറ്റുപോയ നിലയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.
കുടുംബവുമായി അകന്നു കഴിയുകയായിരുന്ന ശ്രീധരന് പുലര്‍ച്ചെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. ശ്രീധരന് ഒരു വര്‍ഷമായി ചിറ്റൂരിലെ ഒരു തടി മില്ലിലാണ് താമസം. കുടുംബവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തന്റെ പേരിലുണ്ടായിരുന്ന 29 സെന്റ് സ്ഥലം ഇയാള്‍ ക്ഷേത്രത്തിന് എഴുതിക്കൊടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: