തിരുവനന്തപുരം: കേരളത്തില്‍ മാഗി നൂഡില്‍സിന്റെ വില്‍പ്പന സപ്ലൈകോ നിര്‍ത്തി വച്ചു. ഭക്ഷ്യമന്ത്രിയുടെ ഉത്തരവ് അനുസരിച്ചാണ് ഇത്. മാഗിയിലെ രാസവസ്തുവിന്റെ സാന്നിധ്യം സംബന്ധിച്ച് വ്യക്തത വരുന്നത് വരെയാണ് വില്‍പ്പന നിരോധിച്ചത്.
നിലവില്‍ സപ്ലൈക്കോയുടെ ഔട്ട്ലെറ്റുകളില് സ്റ്റോക്കുള്ള നൂഡില്‍സ് തിരിച്ചുനല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യ സിവില്‍ സപ്ലൈകോ മന്ത്രി അനൂപ് ജേക്കബിന്റെയാണ് ഇത് സംബന്ധിച്ച ഉത്തരവ്.
ആരോഗ്യത്തിന് ഹാനികരമായ ഈയവും മോണോ സോഡിയം ഗ്ലൂട്ടോമേറ്റും (എം.എസ്.ജി) അനുവദനീയമായതിലും കൂടുതല്‍ അളവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ഭക്ഷ്യസുരക്ഷാ വിഭാഗം മാഗി നൂഡില്‍സ് വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് നിര്‍മാതാക്കളായ നെസ്ലേയോട് ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയില്‍നിന്ന് ശേഖരിച്ച മാഗിയുടെ സാമ്പിളിലാണ് അനുവദനീയമായതിലും കൂടുതല്‍ ഈയവും എം. എസ്.ജിയും കണ്ടെത്തിയത്.
എന്നാല്‍, മാഗിയില്‍ എം.എസ്.ജി. ചേര്‍ക്കുന്നില്ലെന്നും നൂഡില്‍സ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ലെന്നുമാണ് നെസ്ലേയുടെ നിലപാട്.അതേസമയം, ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റി പരിശോധന നടത്തുന്ന മാഗി നൂഡില്‍സിന്റെ വില്‍പ്പനയില്‍ രാജ്യത്ത് വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ 1520 ശതമാനം വരെ വില്‍പ്പന ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: