മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീം ഇന്ത്യയുടെ ഇടക്കാല പരിശീലകനായി രവി ശാസ്ത്രിയെ നിയമിച്ചു. ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂറാണ് ശാസ്ത്രിയെ പരിശീലകനായി നിയമിച്ച കാര്യം അറിയിച്ചത്. കാലാവധി കഴിഞ്ഞ പരിശീലകന് ഡങ്കന്‍ ഫഌച്ചര്ക്ക് പകരക്കാരനായാണ് ശാസ്ത്രിയെ പരിശീലകനാക്കിയത്.
2007ലെ ബംഗ്ലാദേശ് പര്യടനകാലത്തും ശാസ്ത്രി ഇന്ത്യന്‍ ടീം പരിശീലകനായിരുന്നു. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീം ഇന്ത്യയുടെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് മുന്‍ ഓള് റൗണ്ടറായ രവിശാസ്ത്രിയെ ടീം ഡയറക്ടറായി നിയമിച്ചിരുന്നു. ഡങ്കന്‍ ഫഌച്ചറുടെ സഹായികളും സഹ പരിശീലകരുമായ സഞ്ജയ് ബംഗാര്‍, ഭരത് അരുണ്‍, ആര്. ശ്രീധര്‍ എന്നിവരെയും നിലനിര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം അവസാനം വരെയാണ് ഇവരുടെ കരാര്‍ നിലനില്ക്കുക.
ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം ജൂലൈയില്‍ സിംബാബ്വെ പര്യടനത്തിന് മുന്‍പായി ഉപദേശകസമിതി അംഗങ്ങളുമായി ചര്‍ച്ചചെയ്തശേഷം മുഴുവന്‍ സമയ കോച്ചിനെ പ്രഖ്യാപിക്കുമെന്നും താക്കൂര്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ ഡങ്കന്‍ ഫഌച്ചറിന്റെ കാലാവധി തീരുന്നത് കൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ കോച്ചിനെ തേടുന്നത്. ലോകകപ്പോടെ കാലാവധി തീര്‍ന്ന ഫഌച്ചറിനെ നിലനിര്‍ത്താന്‍ താല്പര്യമില്ലെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ പേരും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
1983-ല്‍ ലോകകപ്പ് നേടിയ കപില്‍ ദേവിന്റെ ടീമിലെ അംഗമാണ് ഓള്‍റൗണ്ടറായ രവി ശാസ്ത്രി. 80 ടെസ്റ്റുകളും 150 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. കളിക്കാരന്, ക്യാപ്റ്റന്‍, ടീം ഡയറക്ടര്‍, കമന്റേറ്റര്‍ തുടങ്ങി ക്രിക്കറ്റില്‍ പല റോളുകളും ശാസ്ത്രി വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സച്ചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ് എന്നിവരെ ബിസിസിഐ ഉപദേശക അംഗങ്ങളായി തെരഞ്ഞെടുത്തിരുന്നു.
ജൂണ്‍ പത്തിനാണ് ബംഗ്ലാദേശ് പര്യടനം തുടങ്ങുന്നത്. ടെസ്റ്റ് ടീമിനെ വിരാട് കോഹ്ലിയും ഏകദിന ടീമിനെ മഹേന്ദ്രസിംഗ് ധോണിയും നയിക്കും. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് ജൂണ്‍ 10നും ഏകദിനങ്ങള്‍ 18, 21, 24 തീയതികളിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: