കൊച്ചി: ലൗ ജിഹാദോ? അതൊക്കെ സംഘപരിവാറിന്റെ വ്യാജ പ്രചരണമല്ലെ… പഴയ ഈ ചോദ്യം ആവര്‍ത്തിക്കാന്‍ വരട്ടെ. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിനി ലൗ ജിഹാദിനിരയായി കൊല്ലപ്പെട്ട സംഭവത്തോടെ ഞെട്ടലോടെയെങ്കിലും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയാണ് ഹൈന്ദവസമൂഹം.
അനുജയുടെ മരണം ഹിന്ദു കുടുംബങ്ങളില്‍ സൃഷ്ടിച്ച ആഘാതം എത്രത്തോളമെന്നതിന്റെ തെളിവാണ് ഹിന്ദു ഹെല്‍പ്പ് ലൈനിലെത്തുന്ന ഫോണ്‍വിളികളുടെ എണ്ണം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ലൗ ജിഹാദുമായി ബന്ധപ്പെട്ട് 49 പരാതികളാണ് ഹിന്ദു ഹെല്‍പ്പ് ലൈനില്‍ ലഭിച്ചത്. രക്ഷിതാക്കളാണ് വിളിക്കുന്നവരില്‍ ഏറെയും. പ്രണയത്തെയും പ്രണയഭീകരതയെയും തിരിച്ചറിയാന്‍ സമൂഹം തയ്യാറായിരിക്കുന്നുവെന്നതിന്റെ സൂചനയാണിത്.
കഴിഞ്ഞ മാസം 15ന് രാത്രിയാണ് അനുജ കൊല്ലപ്പെട്ടത്. മരണം കൊലപാതകമാണെന്നതിന്റെ സൂചനകള്‍ പുറത്ത് വന്നതോടെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ആശങ്കയുടെ വിളികള്‍ നിറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്‍പ്പെടെ രണ്ടാഴ്ചക്കുള്ളില്‍ ഹെല്‍പ്പ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 49 സംഭവങ്ങള്‍. എട്ടെണ്ണമുള്ള വയനാടാണ് മുന്നില്‍. കാസര്‍കോട് (2), കണ്ണൂര്‍ (5), കോഴിക്കോട് (4), മലപ്പുറം (2), തൃശൂര്‍ (4), എറണാകുളം (6), ആലപ്പുഴ (2), കൊല്ലം (5), കോട്ടയം (3), ഇടുക്കി (3), തിരുവനന്തപുരം (3) ജില്ലകളിലും ഉഡുപ്പി, മംഗലാപുരം എന്നിവിടങ്ങളില്‍ ഓരോന്നു വീതവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിറകിലുള്ളത്. ഇതില്‍ ആറെണ്ണം വിവാഹം കഴിഞ്ഞതാണ്. വിവാഹശേഷമാണ് വീട്ടുകാരറിയുന്നത്. പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുത്ത സംഭവങ്ങളും ഇതിലുള്‍പ്പെടും. തുടക്കത്തില്‍ മതം മാറേണ്ടെന്ന് പറയുമെങ്കിലും പിന്നീട് മുസ്ലീമായില്ലെങ്കില്‍ ഉപേക്ഷിക്കുമെന്ന് ഭീഷണി മുഴക്കുകയാണ്. രണ്ടെണ്ണം അനുജയുടേത് പോലെ ലിവിങ് ടുഗതറും.
പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികളും ഇടുക്കിയില്‍ പട്ടികജാതി പെണ്‍കുട്ടിയും ജിഹാദികളുടെ വലയില്‍പ്പെട്ടിട്ടുണ്ട്. ഭാര്യയും കുട്ടികളുമുള്ളവരുടെ വലയിലകപ്പെട്ടവരുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ മതപരിവര്‍ത്തന കേന്ദ്രമായ മഞ്ചേരി ഗ്രീന്‍വാലിയില്‍ നിന്നും മൂന്ന് പെണ്‍കുട്ടികള്‍ മതപരിവര്‍ത്തനത്തിനിരയായി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളിലെ ഇരകള്‍ ഒരു അധ്യാപികയും മറ്റെല്ലാവരും വിദ്യാര്‍ത്ഥിനികളുമാണ്. കോളേജുകള്‍ കേന്ദ്രീകരിച്ച് പ്രണയഭീകരത ശക്തമാകുന്നുവെന്നതിന്റെ തെളിവാണിത്. മതഭീകരവാദ സംഘടനയുടെ നേതൃത്വത്തില്‍ കോളേജുകളില്‍ ഇരകളെ വീഴ്ത്താന്‍ പെണ്‍കുട്ടികളുടെ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ ശരിവെക്കുകയാണിത്.
ഇരകളെ കണ്ടെത്തിയാല്‍ കൗണ്‍സിലിംഗ് നടത്തി തിരിച്ചു കൊണ്ടുവരികയാണ് ഹിന്ദു ഹെല്‍പ്പ് ലൈന്‍ ചെയ്യുന്നത്. 9497545511 എന്ന നമ്പറിലാണ് വിവരങ്ങള്‍ കൈമാറേണ്ടത്. പ്രണയഭീകരത വര്‍ദ്ധിച്ച് വരികയാണെന്നും സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും സംസ്ഥാന കോഓര്‍ഡിനേറ്റര്‍ അനീഷ് ബാലകൃഷ്ണന് പറഞ്ഞു. ഇത് പ്രണയമല്ലെന്നും ഭീകരവാദ പ്രവര്ത്തമാണെന്നുമുള്ള തിരിച്ചറിവാണ് ആദ്യം സമൂഹത്തിനുണ്ടാകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: