മുംബൈ: ഓഹരി വിപണിയില്‍ മാഗി നിര്‍മാതാക്കളായ നെസ്ലെ ഇന്ത്യയുടെ ഓഹരി വിലയില്‍ വന്‍ ഇടിവ്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ഈ ഓഹരിയുടെ വില അഞ്ചു ശതമാനം താഴേയ്ക്കു പോയി. ഓഹരി വില 400 രൂപയോളം കുറഞ്ഞ് 6400 ന് അരികയാണ്.
നിക്ഷേപകര്‍ നെസ്ലെ ഓഹരികള്‍ വില്ക്കാന് തിടുക്കം കാട്ടിയതാണു വിലയിടിയാന്‍ കാരണം. മാഗി നൂഡില്‍സിനെതിരെ ദല്‍ഹി സര്‍ക്കാര്‍ കേസെടുക്കാന്‍ തീരുമാനിച്ചതോടെയാണ് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വില്‍ക്കുന്നത്.
മാഗി നൂഡില്‍സില്‍ ലെഡിന്റെ അളവ് അനുവദനീയമായതിനേക്കാള്‍ കൂടുതലാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നു വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായി. മാഗിയുടെ പ്രതിദിന വില്‍പ്പനയില്‍ 70 ശതമാനത്തോളം കുറവുണ്ടായി എന്നാണു കണക്ക്. മാഗി നൂഡില്‍സിന്റെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് മുസഫര്‍പൂര്‍ കോടതി ഉത്തരവിട്ടിരുന്നു.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടത്. മാഗി ന്യൂഡില്‍സിന്റെ ഉത്പാദകരായ നെസ്ലെഇന്ത്യയ്ക്കെതിരെയും ബ്രാന്‍ഡ് അംബാസഡര്‍മാരായ നടന് അമിതാഭ് ബച്ചന്, നടി മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കെതിരെയാണ് നടപടി.
നേരത്തെ ഉത്തര്‍പ്രദേശിലെ ആഭ്യന്തര കോടതി താരങ്ങള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. മാഗി നൂഡില്‍സ് ബ്രാന്‍ഡുമായി നിലവില്‍ കരാര്‍ ഇല്ലെന്നാണ് അമിതാഭ് ബച്ചന്റെ വിശദീകരണം. ഉല്പന്ന മികവ് ഗുണനിലവാരം പുലര്‍ത്തുന്നതായി കമ്പനി ഉറപ്പു നല്‍കിയിട്ടുണ്ടെന്നു മാധുരി ദീക്ഷിതും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: