ഇവിടെ ആശ്രമത്തില്‍ വന്ന ഒരു സ്ത്രീ പറഞ്ഞതാണ്. അവരുടെ ഭര്‍ത്താവു സൈക്കിളിള്‍ പോയപ്പോള്‍ വണ്ടിയിടിച്ചു മരിച്ചു. അയാളുടെ രണ്ടാം ഭാര്യയാണ് ഈ സ്ത്രീ. ആദ്യഭാര്യ മരിച്ചു. ആ വകയില്‍ രണ്ടുമൂന്നു കുട്ടികളുമുണ്ട്.
ഭര്‍ത്താവു മരിച്ചെന്നു കേട്ടപ്പോള്‍ സ്ത്രീ ശവം കാണുവാനോ ശവം കൊണ്ടുവരുവാനോ അല്ല പോയത്. ഭര്‍ത്താവിന്റെ അലമാരയുടെ താക്കോലെടുക്കാനായിരുന്നു. താക്കോലെടുത്തു വന്നപ്പോഴേക്കും ശവവുമായി ആളുകള്‍ വീട്ടിലെത്തിക്കഴിഞ്ഞു. അപ്പോള്‍ ആദ്യഭാര്യയുടെ മക്കളും അവിടെയെത്തി. അവര്‍ അച്ഛന് മരിച്ചെന്നു കേട്ടു വന്നതാണ്.
പക്ഷേ, ആദ്യം പോയതു അച്ഛന്റെ അടുത്തേക്കല്ല. അച്ഛന് താക്കോല്‍ സൂക്ഷിക്കാറുള്ള സ്ഥലമായിരുന്നു അവരുടെ ലക്ഷ്യം. രണ്ടാനമ്മ എടുക്കുന്നതിനുമുന്‍പ് അതു സ്വന്തമാക്കണം. അല്ലെങ്കില്‍ അച്ഛന്റെ പണം മുഴുവന്‍ അവര്‍ സ്വന്തമാക്കില്ലേ? പക്ഷേ, മക്കളെത്താന്‍ അല്പം വൈകി. ഭാര്യ അതു വേണ്ട സ്ഥലത്തേക്കു മാറ്റി.
ഇത്രയും ലാളിച്ചുവളര്‍ത്തിയ പുത്രന്റെ സ്നേഹമെവിടെ? തന്നെ ജീവനെക്കാളുപരി സ്നേഹിക്കുന്നു എന്നുപറഞ്ഞ ഭാര്യയുടെ സ്നേഹമെവിടെ? എല്ലാവരുടെയും ദൃഷ്ടി സ്വത്തില്‍ മാത്രമായിരുന്നു. മക്കളേ, ഇതാണു ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: