ന്യൂയോര്‍ക്ക്: സ്ഥിരതാമസം ഭാരതത്തില്‍ നിന്ന് അമേരിക്കയിലേക്ക് മാറ്റിയതല്ലെന്ന് ബംഗഌദേശി എഴുത്തുകാരി തസ്ലീമാ നസ്രീന്. സുരക്ഷിതയാണെന്ന് തനിക്ക് തോന്നുന്ന സമയം താന്‍ ഭാരതത്തില്‍ മടങ്ങിയെത്തും. അവര്‍ പറഞ്ഞു.
നിരീശ്വരവാദികളായ ബ്ളോഗ് എഴുത്തുകാരെ വധിച്ച ഇസഌമിസ്റ്റുകള്‍ തന്നെയും ഭീഷണിപ്പെടുത്തിയിരുന്നു. അതില്‍ അസ്വസ്ഥയാണ്. 52 കാരിയായ തസ്ലീമ ട്വീറ്റ് ചെയ്തു. ഞാന്‍ ഇടയ്ക്കിടയ്ക്ക് കഌസെടുക്കാനും ബന്ധുക്കളെ കാണാനും അമേരിക്കയ്ക്ക് പോകാറുണ്ട്.
ഞാന്‍ ഭാരതം സ്ഥിരമായി ഉപേക്ഷിച്ചതല്ല. ഭാരത സര്‍ക്കാര്‍ എനിക്ക് എന്നും സുരക്ഷ നല്‍കിയിട്ടുണ്ട്. അവര്‍ തുടര്‍ന്നു. ഫെബ്രുവരിക്കുശേഷം ബംഗഌദേശില്‍ ഇസഌമിസ്
റ്റുകള്‍ മൂന്നു ബ്ളോഗ് എഴുത്തുകാരയൊണ് വധിച്ചത്. ലജ്ജയെന്ന തന്റെ നോവല്‍ വിവാദമായതിനെത്തുടര്‍ന്ന്
ബംഗഌദേശ് വിട്ട തസ്ലീമ പത്തു വര്‍ഷത്തോളം യൂറോപ്പിലും അമേരിക്കയിലുമായി ചെലവിട്ടു. 2004ലാണ് ഭാരതത്തില്‍ താമസത്തിന് എത്തിയത്. ഇതുവരെ അവര്‍ താത്ക്കാലിക അനുമതി വാങ്ങിയാണ് ഭാരതത്തില്‍ താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: