മുംബൈ: പാക്കിസ്ഥാന് ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ശക്തമായ മറുപടി നല്‍കികൊണ്ട് ഭാരതവും അത്തരത്തില്‍ തന്നെ ചെയ്യണമെന്ന് ശിവസേന ആവശ്യപ്പെട്ടു.
2013ല്‍ 347 തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെങ്കില്‍ 2014ല്‍ 562 തവണയായി. 32000 ജനങ്ങളാണ് അതിര്‍ത്തിയില്‍ താമസിക്കുന്നത്. പാക്കിസ്ഥാന്റെ പ്രകോപനം കാരണം അവര്‍ക്ക് വീടുപേക്ഷിച്ച് പോവേണ്ടി വരുന്നു. ശിവസേന മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഭാരതസൈന്യം പാക്കിസ്ഥാനികളെ കൊന്നൊടുക്കിയാല്‍ അവര്‍ വെടിവെപ്പ് നിര്‍ത്തും. പാക്കിസ്ഥാനെപോലെ ഒരു ചെറിയ രാജ്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. പാക്കിസ്ഥാന്റെ സമ്പദ്രംഗം തകര്‍ച്ചയിലാണ്.
അമേരിക്കന്‍ സഹായമുള്ളതുകൊണ്ടുമാത്രമാണ് അവര്‍ പിടിച്ചുനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഭാരതത്തിന്റെ തിരിച്ചടിക്ക് മുമ്പില്‍ അവര്‍ക്ക് പിടിച്ചുനില്ക്കുവാന് ആവില്ലെന്നും ശിവസേന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: