ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കാറപകടത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ച രോഗി വേണ്ടത്ര ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ആരോഗ്യവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് ഉത്തരവിട്ടു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തരമായി ന്യൂറോ സര്ജന്മാരെ നിയമിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. ആവശ്യത്തിനുള്ള സ്െട്രച്ചര് എല്ലാ വാര്‍ഡിലും ലഭ്യമാണോ എന്ന് പരിശോധിച്ച് ഇല്ലെങ്കില്‍ വാങ്ങാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്കി.
കേസ് ഷീറ്റില്‍ കൃത്രിമം കാണിച്ചെന്ന പരാതി ഒഴിവാക്കാന്‍ അതതു ദിവസത്തെ കേസ് ഷീറ്റ് പിറ്റേന്ന് രോഗിക്ക് നല്കാന് നടപടികള്‍ സ്വീകരിക്കുന്നതിന് വിദഗ്ദ്ധരുമായി ആലോചിച്ച് ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണം. ഭര്‍ത്താവ് മരിച്ച പരാതിക്കാരിക്ക് ബിപിഎല്‍ കാര്‍ഡിന് അര്‍ഹതയുണ്ടെന്നും കളക്ടര്‍ക്ക് അപേക്ഷ നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശം നല്കി.
2013 ഒക്ടോബര്‍ ഒമ്പതിനായിരുന്നു അപകടം. ഗുരുതരമായി തലക്ക് പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തേണ്ടിയിരുന്ന താമരക്കുളം വേട്ടറപ്ലാവില് ബാലകൃഷ്ണനെ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി ഭാര്യ രാജമ്മ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ന്യൂറോ സര്ജന് നിര്‍ദ്ദേശിച്ച മരുന്നുകള്‍ രോഗിക്ക് നല്‍കിയിട്ടില്ലെന്ന് കേസ് ഷീറ്റ് പരിശോധിച്ച മനുഷ്യാവകാശ കമ്മീഷന് കണ്ടെത്തി. മരുന്ന് നല്കാതിരുന്നതിനാല് രോഗിയുടെ നില ഭേദപ്പെട്ടില്ലെന്ന് ന്യൂറോ സര്ജന് കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മരുന്നു കൊടുക്കാത്തതു കാരണം 12 മണിക്കൂര്‍ നഷ്ടമായതായും ഡോക്ടര്‍ രേഖപ്പെടുത്തിയിരുന്നു.
ന്യൂറോ സര്ജന് കുറിച്ച മരുന്നുകള്‍ രോഗിക്ക് നല്‍കിയെന്ന് നഴ്സ് കേസ് ഷീറ്റില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ താന്‍ കേസ് ഷീറ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയ സമയം ഇത്തരമൊരു നോട്ട് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍ ബോധിപ്പിച്ചു. നഴ്സ് പിന്നീട് എഴുതിച്ചേര്‍ത്തുവെന്നാണ് ഇതിനര്‍ത്ഥം. സര്‍ജറി വിഭാഗമാണ് മരുന്ന് നല്‍കേണ്ടിയിരുന്നത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിലെ വിജിലന്‍സ് അനേ്വഷണം നടത്തി നടപടി സ്വികരിക്കണമെന്ന് ആര്. നടരാജന് നിര്‍ദ്ദേശിച്ചു.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വ്യക്തിയെ ഒമ്പതു ദിവസം ജനറല്‍ വാര്‍ഡില്‍ കിടത്തിയാണ് ചികിത്സിച്ചതെന്നും കമ്മീഷന് കണ്ടെത്തി. ന്യൂറോ സര്‍ജറി വിഭാഗത്തിലാണ് പ്രവേശിപ്പിക്കേണ്ടിയിരുന്നത്. നഴ്സുമാരുടെ പെരുമാറ്റത്തെയും കമ്മീഷന് രൂക്ഷമായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: