മുഹമ്മ: അരുവിക്കര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് രാജഗോപാല്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്. ഇരുവരും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈഴവ സമുദായത്തിന്റെ ശത്രുവായി മാറിയിരിക്കുകയാണെന്ന് വെള്ളാപ്പള്ളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈഴവ സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അരുവിക്കരയില്‍ ആരെയും തോല്‍പ്പിക്കാന്‍ എസ്എന്‍ഡിപിയില്ല. മൂന്നാറില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടക്കുന്ന നേതൃയോഗത്തില്‍ അവിടത്തെ രാഷ്ട്രീയ നിലപാടു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ര്ടീയത്തിലെ വഴിത്തിരിവാകുമെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മാറ്റത്തിന്റെ കാറ്റു വീശി. ഇത് ഇവിടെയും ആവര്‍ത്തിക്കും. കേരളം മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികളെ ജനം വെറുത്തുകഴിഞ്ഞതായും ഒരു മാറ്റമാണ് ജനം ആഗ്രഹിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: