കൊച്ചി : മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ എളമരം കരീമിന്റെ ബന്ധു ടി.പി നൗഷാദ് ശുദ്ധതട്ടിപ്പുകാരനാണെന്ന് െ്രെകംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നൗഷാദിനുള്ള കമ്പനികളെല്ലാം വെറും തട്ടിക്കൂട്ട് സ്ഥാപനങ്ങളാണെന്നും ഇവയുടെ മറവില്‍ ഇയാള്‍ ഭൂമിതട്ടിപ്പാണ് നടത്തിവന്നിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ക്വാറി തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് 55 ഏക്കര്‍ ഭൂമി നൗഷാദ് തട്ടിയെടുത്തെന്ന കേസിലാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും ഓഫീസുകളും െ്രെകംബ്രാഞ്ച് സംഘം റെയ്ഡ് ചെയ്തിരുന്നു. തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് െ്രെകംബ്രാഞ്ച് ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ക്വാറി തുടങ്ങിയാല്‍ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് നൗഷാദ് 16 ആള്‍ക്കാരില്‍ നിന്ന് പലപ്പോഴായി ഭൂമി തട്ടിയെടുത്ത് സ്വന്തം പേരിലാക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.മുക്കം, ബാലുശേരി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലായിരുന്നു അന്വേഷണം.
മലബാര്‍ സിമന്റ്സ് കേസില്‍ എളമരം കരീം കോഴ വാങ്ങിയെന്ന ആരോപണമുയര്‍ത്തിയ അലയടങ്ങും മുന്‍പാണ് കരീമിന്റെ അടുത്ത ബന്ധുവിനെതിരെ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കരീമുമായുള്ള ബന്ധം ഉപയോഗിച്ച് ഇയാള്‍ ഭൂമി തട്ടിപ്പു നടത്തിയെന്നായിരുന്നു ആരോപണം. അഴിമതിക്കെതിരെ പോരാട്ടം മുന്‍നിര്‍ത്തിയാണ് അരുവിക്കരയില്‍ സിപിഎം മല്‍സരിക്കുന്നത്. ഈ സാഹചര്യത്തില്‍ കരീമിനെതിരെ തുടര്‍ച്ചയായി ഉയരുന്ന അഴിമതിയാരോപണം സിപിഎമ്മിന് വന്‍തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: