ആലപ്പുഴ: മണ്ണഞ്ചേരി ഞാണ്ടിരിക്കല്‍ ശ്രീ ആനന്ദപുരം ക്ഷേത്രത്തില്‍ ചുറ്റമ്പല സമര്‍പ്പണം, ഉപദേവതാ പ്രതിഷ്ഠ, അഷ്ടബന്ധ കലശം, ഭാഗവത സപ്താഹയജ്ഞം എന്നീ ചടങ്ങുകള്‍ 19 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
താന്ത്രിക കര്‍മ്മങ്ങള്‍ ആരംഭിച്ചു. തന്ത്രി കടിയക്കോല്‍ മന കെ.എന്‍. കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ആറിന് രാത്രി എട്ടിന് സംഗീതസദസ്. ഏഴിന് രാവിലെ 9.30നും 10നും മദ്ധ്യേ കണിച്ചുകുളങ്ങര ക്ഷേത്രം മേല്‍ശാന്തി സുരേഷ് ശാന്തി ചുറ്റമ്പല സമര്‍പ്പണം നിര്‍വഹിക്കും. തുടര്‍ന്ന് അഷ്ടബന്ധ സ്ഥാപനം, ബ്രഹ്മ കലശാഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് ആറിന് ദേശതാലപ്പൊലി. കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിയാണ് ചുറ്റമ്പലത്തിന്റെ രൂപകല്പന ചെയ്തത്. 75 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്.
29-ാമത് ഭാഗവത സപ്താഹയജ്ഞം 11 മുതല്‍ 19 വരെ നടത്തും. നീലംപേരൂര്‍ പുരുഷോത്തമദാസാണ് യജ്ഞാചാര്യന്‍. 11ന് രാവിലെ ആറിന് മണ്ണഞ്ചേരി വിരാട് വിശ്വബ്രഹ്മണ നാരായണീയ സമിതിയുടെ നാരായണീയ ജപം, വൈകിട്ട് 6.30ന് ലീലാമണി അപ്പുക്കുട്ടന് ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. എല്ലാദിവസവും ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രാത്രി ഏഴിന് ഭാഗവത കഥാപ്രവചനം. 16ന് രാവിലെ 10ന് രുഗ്മിണി സ്വയംവരം, സ്വയംവരപൂജ, വൈകിട്ട് അഞ്ചിന് സര്‍വൈശ്വര്യപൂജ.
18ന് രാവിലെ 10ന് സ്വര്‍ഗാരോഹണം, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, മൂന്നിന് അവഭൃഥസ്നാനം, പാരായണ സമര്‍പ്പണം. 19ന് രാവിലെ ആറിന് വിഷ്ണു സഹസ്രനാമജപം, ഒമ്പതിന് കലശപൂജ, 10ന് പുനഃപ്രതിഷ്ഠാ വാര്‍ഷിക കലശം. പത്രസമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് സി. മനോജ്, സെക്രട്ടറി വി.എസ്. പ്രസാദ്, ഖജാന്‍ജി ആര്. അമ്പിളി, ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: