ലഗോസ്: നൈജീരിയയില്‍ മോഷ്ടാക്കളുടെ വെടിയേറ്റു ഫ്രഞ്ച് വിനോദ സഞ്ചാരി കൊല്ലപ്പെട്ടു. നൈജീരിയയിലെ തെക്കന്‍ സംസ്ഥാനമായ എബോണില് ഇന്ന് രാവിലെയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ ലവൗദ് ലിയാന ഡാഗ്നാന് (53) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരില്‍ നിന്ന് മോഷ്ടാക്കള്‍ 1,150 യൂറോ കവര്‍ന്നു.
പാരിസില്‍ നിന്നെത്തിയ ദമ്പതികള്‍ വാഹനത്തില്‍ ആഫ്രിക്കന്‍ തീരത്തൂടെ ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. എബോണിയിലെ ഒരു വനത്തിന് സമീപം ക്യാമ്പ് ചെയ്യുമ്പോഴായിരുന്നു ഇവര്‍ ആക്രമിക്കപ്പെട്ടത്.
രാത്രി എട്ട് മണിയോടെ റോഡില്‍ നിന്ന് മാറി വാഹനത്തില്‍ കിടന്നുറങ്ങുമ്പോള്‍ സായുധരായ കൊള്ളസംഘമെത്തി ഇവരെ ആക്രമിക്കുകയാണ് ഉണ്ടായത്. ആദ്യം കാലിനു വെടിവെച്ചശേഷം ഡെന്നിസിനെ വാളുകൊണ്ട് വെട്ടുകയായിരുന്നു. ലവൗദ് നല്കിയ വിവരങ്ങള്‍ അനുസരിച്ച് 32 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഇവരില്‍ നിന്ന് മോഷ്ടാക്കള്‍ 1,150 യൂറോ മോഷ്ടിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: