ചണ്ഡിഗഡ്: ഹരിയാനയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സംസ്കൃതവും യോഗയും പഠിപ്പിക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ് അധ്യക്ഷനായ സമ്മേളനം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ശുപാര്‍ശ സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ സംസ്കൃത ഭാഷ പഠിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളിലെ ഹിന്ദി പാഠപുസ്തകത്തില്‍ യോഗ കൂടെ ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ശുപാര്‍ശ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്.
സംസ്കൃതം നിര്‍ബന്ധമാക്കണമെന്ന തീരുമാനത്തെ ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് സ്വാഗതം ചെയ്തു. ഒരു ഗൂഢാലോചനയിലൂടെ സംസ്കൃതം നമ്മളില്‍ നിന്നും എടുത്തുമാറ്റുകയായിരുന്നെന്നും ഹരിയാനയില്‍ മാത്രമല്ല, രാജ്യത്താകമാനം സംസ്കൃതം പഠിപ്പിക്കണമെന്നും അതിന് നമുക്കിനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംസ്കൃത പഠനത്തിനെതിരെ ആം ആദ്മി രംഗത്ത് വന്നു. സംസ്കൃതം വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് യാതൊരു പുരോഗതിയും കൊണ്ടുവരില്ലെന്നും ബിജെപി അവരുടെ അജണ്ട നിറവേറ്റുകയാണെന്നും ആം ആദ്മി നേതാവ് അശുതോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: