ശ്രീനഗര്‍: താന്‍ ഭാരതീയനല്ലായെന്ന് കശ്മീരിലെ കൊടും ഭീകരവാദി നേതാവ് സെയ്ദ് അലി ഷാ ഗീലാനി. താന്‍ ജന്മം കൊണ്ട് ഭാരതീയനല്ല. എന്നാല്‍ ഭാരത പാസ്പോര്‍ട്ടുമായി യാത്ര ചെയ്യുവാന്‍ നിര്‍ബന്ധിതമാവുകയാണ്.
പാസ്പോര്‍ട്ട് അപേക്ഷയില്‍ നേരത്തെ പൗരത്വത്തെക്കുറിച്ചുള്ള കോളം ഇയാള്‍ പൂരിപ്പിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ ഭാരതീയന് എന്നെഴുതിയിട്ടുണ്ട്. പാസ്പോര്‍ട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിമാത്രമാണ് ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതമായതെന്നാണ് ഭീകരന്റെ വിശദീകരണം. പോലീസ് അറസ്റ്റിലായിരുന്ന ഇയാളെ ഇന്നലെ മോചിപ്പിച്ചിരുന്നു. മകളെ കാണുന്നതിനായി ഇയാളുടെ ഭാര്യ കഴിഞ്ഞമാസം സൗദി അറേബ്യയിലേക്ക് പോയിരുന്നു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ മാപ്പു പറയാതെ പാസ്പോര്‍ട്ട് നല്‍കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇയാള്‍ക്ക് പാസ്പോര്‍ട്ട് നല്‍കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി മുഫ്തി മുഹമ്മദജ് സയ്യിദ്. എന്നാല്‍ ഗീലാനി നടപടിക്രമങ്ങള്‍ പാലിച്ചതിന് ശേഷം മാത്രം മതി പാസ്പോര്‍ട്ട് നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കാനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ചാല്‍ യാതൊരു തടസ്സവുമില്ലെന്നും രാജ് നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: