ഇസ്ലാമാബാദ്: പെണ്‍കുട്ടികളുടെ സ്ക്കൂളില്‍ പോകാനുള്ള അവകാശത്തിന് വേണ്ടി പോരാടിയ നോബെല്‍ സമ്മാന ജേതാവ് കൂടിയായ മലാല യൂസഫ് സായിയെ ആക്രമിച്ച താലിബാന് ഭീകരരെ പാക്കിസ്ഥാന് വെറുതെ വിട്ടു.
പത്ത് ഭീകരില്‍ എട്ട് പേരെയാണ് രഹസ്യമായി വെറുതെ വിട്ടത്. അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവരെ വിട്ടയച്ചെന്നാണ് ബിബിസി ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൃത്യമായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് ഇവരെ മോചിപ്പിച്ചതെന്ന് പാക്ക് പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ആണ് മലാലയെ ആക്രമിച്ച കേസില്‍ 10 താലിബാന് ഭീകരരെ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി 25 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
സുലൈമാന്‍, ഇര്ഫാന്, ഷൗക്കത്ത്, ഉമര്‍, ഇക്രമുള്ള, അദ്നാന്, സഫര്‍ ഇക്ബാല്‍, ഇസ്ഹാര്‍, സഫര്‍ അലി എന്നിവര്‍ക്കാണ് കോടതി ശിക്ഷവിധിച്ചത്. പത്തുപേരും കൃത്യത്തില്‍ തങ്ങളുടെ പങ്ക് ജഡ്ജിക്ക് മുന്നില്‍ തുറന്നു പറഞ്ഞു. ഇതിനു ശേഷം ഇവര്‍ അപ്പീലിനു ശ്രമിച്ചെന്നുമാണ് പാക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
2012ല്‍ സ്വാത് താഴ്വരയില് താലിബാന് ഭീകരരുടെ ആക്രമണത്തിനിരയാകുമ്പോള്‍ മലാലയ്ക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: