ന്യൂദല്‍ഹി: മാഗി നൂഡില്‍സിന് വിലക്കു വന്നതോടെ നെസ്ലേയുടെ കോടികളുടെ ബിസിനസാണ് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. നൂഡില്‍സ് അടക്കം നിരവധി ഉല്‍പ്പന്നങ്ങളാണ് നെസ്ലേയ്ക്ക് ഉള്ളത്. 2014ല്‍ കമ്പനിയുടെ മൊത്തവരുമാനം 9854 കോടി രൂപയായിരുന്നു. ഇവയില്‍ മാഗിയുടെ വിറ്റുവരവ് 1500 കോടിയോളം വരുമെന്നാണ് ഏകദേശ കണക്ക്.
ലെഡും എംഎസ്ജിയും ഉണ്ടെന്നു കണ്ടെത്തിയതോടെ ഒന്‍പതുതരം മാഗിയുല്പ്പന്നങ്ങളാണ് വിലക്കിയത്. ഈ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, ഇറക്കുമതി, വിതരണം എന്നിവയെല്ലാം നിരോധിച്ചിരിക്കുകയാണ്. അതുവഴി വന്‍ നഷ്ടമാണ് നെസ്ലേയ്ക്കുണ്ടായിരിക്കുന്നത്. മാത്രമല്ല ഉപഭോക്താക്കള്‍ക്ക് മാഗിയിലുള്ള വിശ്വാസം തന്നെ തകര്‍ന്നു വീണു. ഇനി അത് മടക്കിയെടുക്കുക അത്ര എളുപ്പമല്ല. ഇനി മടക്കിപ്പിടിച്ചാല്‍ തന്നെ വീണ്ടും അനവധി കര്‍ശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇവ വില്ക്കാന് അനുമതി ലഭിക്കൂ.
വിലക്ക് വന്നതോടെ നെസ്ലേ ഭാരതത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാഗിയുടെ ഇറക്കുമതി ബ്രിട്ടനും വിലക്കിക്കഴിഞ്ഞു.
കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയാണ് മോദി ഭരിക്കുന്നതെന്ന് ആരോപിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടി കൂടിയാണ് മാഗിക്കുള്ള വിലക്ക്. ഇതിനകം റിലയന്‍സ് അടക്കം പല കുത്തകകമ്പനികള്‍ക്കും മോദി സര്‍ക്കാര്‍ പലതരം പിഴ ചുമത്തിയിരുന്നു.അതിനൊന്നും മിക്ക മാധ്യമങ്ങളും ഒരു പ്രാധാന്യവും നല്‍കിയിരുന്നില്ല. മാഗി വിവാദമുയര്ന്നയുടന് തന്നെ കേന്ദ്രം സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി. അവയെല്ലാം വ്യാഴാഴ്ചയാണ്( ജൂണ്‍ നാല്) കേന്ദ്രത്തിന് ലഭിച്ചത്. വെള്ളിയാഴ്ച തന്നെ അവ വിലയിരുത്തി. ഇതേസമയത്താണ് പ്രധാനമന്ത്രി ആരോഗ്യസെക്രട്ടറിയെ വിളിച്ചുവരുത്തി വിശദവിവരം തേടിയത്. ഈ നീക്കങ്ങളുടെ തൊട്ടുപിന്നാലെ മാഗിക്ക് വിലക്കും വന്നു.
ജനാരോഗ്യപ്രശ്നത്തില് ഒരു വിട്ടുവീഴ്യ്ക്കും തയ്യാറല്ലെന്നാണ് മോദി സര്‍ക്കാര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: