ന്യൂദല്‍ഹി: കൊച്ചി കപ്പല്‍ശാലയില്‍ മണ്ണുമാന്തിക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഭാരതവും നെതര്‍ലാന്‍ഡ്സും തമ്മില്‍ കരാറായി. ഭാരതം സന്ദര്‍ശിക്കുന്ന നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക്ക് റട്ടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറുകളില്‍ ഒപ്പിട്ടത്.
ഭാരതത്തിലെ കപ്പല്‍ശാലകള്‍ നെതര്‍ലാന്‍ഡ്സിന്റെ സഹായത്തോടെ വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. കടലിന്റെയും ജലാശയങ്ങളുടേയും ചാലുകളുടേയും നാടായ നെതര്ലാന്സ്ഡ് കപ്പല്‍ നിര്‍മ്മാണത്തില്‍ പേരുകേട്ട രാജ്യമാണ്.
റൂബല്ല, അഞ്ചാം പനി എന്നിവയ്ക്കുള്ള പ്രതിരോധകുത്തിവയ്പ്പിനുള്ള മരുന്ന് നെതര്ലാന്സ്ഡ് ഭാരതത്തില്‍ നിര്‍മ്മിക്കും. ഇതിനുള്ള സങ്കേതിക വിദ്യ അവര്‍ ഭാരതത്തിന് കൈമാറും.
മറ്റു സുപ്രധാന കരാറുകള്‍:
- ഡച്ച് സഹായത്തോടെ തീരദേശ റോഡുകളും മെട്രോ ലൈനുകളും വികസിപ്പിക്കും.
- നൈപുണ്യവികസനത്തിന് സംയുക്ത സമിതി
- ഇലക്ട്രിക് വാഹനം സംയുക്തമായി വികസിപ്പിക്കും.
- മൃഗ സംരക്ഷണം, പുഷ്പകൃഷി എന്നിവയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
- ഗംഗാ ശുചീകരണത്തിന് ഡച്ച് സഹായം.
- ഷിപ്പിംഗ്, തുറമുഖ, ഉള്‍നാടന്‍ ജലഗതാഗത വികസനത്തില്‍ സഹകരണം.
- നെതര്‍ലാന്‍ഡ്സില്‍ നിന്ന് വിനോദസഞ്ചാരികള്‍ക്ക് ഇ വിസ.
- ഭീകരതയ്ക്ക് എതിരെ സംയുക്ത പ്രവര്‍ത്തക സമിതി.
- 80 ഡച്ച് കമ്പനി മേധാവികളുമായിട്ടാണ് റട്ടെയുടെ വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: