ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തി. ധാക്കയിലെ ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താനവളത്തിലെത്തിയ മോദിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയിഖ് ഹസീനയും മറ്റ് മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു.
19 ആചാര വെടികളും ഗാര്‍ഡ് ഒഫ് ഓണറും നല്കി അദ്ദേഹത്തെ ബംഗ്ലാദേശ് ഔദ്യോഗികമായി സ്വാഗതം ചെയ്തു. ‘ഊഷ്മളമായ സ്വീകരണത്തിന് നന്ദി പ്രധാനമന്ത്രി ഷെയിഖ് ഹസീന. ഈ സന്ദര്‍ശനത്തോടെ ഭാരതവും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താമെന്ന് കരുതുന്നു’ എന്ന് മോദി ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തു.
സ്വീകരണത്തിന് ശേഷം 1971ലെ വിമോചന സമരത്തില്‍ മരിച്ച ഭാരത സൈനികര്‍ ഉള്‍പ്പടെയുള്ള രക്തസാക്ഷികളുടെ സവാറിലുള്ള സ്മാരകത്തില്‍ ഉപചാരം അര്‍പ്പിക്കാനായി പ്രധാനമന്ത്രി യാത്ര തിരിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ച നിര്‍ണായക ചര്‍ച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും പ്രസിഡന്റ് അബ്ദുള്‍ ഹമീദുമായും അദ്ദേഹം നടത്തും.
വിസ നടപടികള്‍ സുഗമമാക്കുക, ഇരു രാജ്യങ്ങള്‍ തമ്മില്‍ റെയ്ല്‍വേ ബന്ധം സ്ഥാപിക്കുക തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തി നിര്‍ണയമടക്കമുള്ള പ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: