കൊല്‍ക്കത്ത: റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിന് താത്പര്യമുള്ള സംരംഭകരെ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ഇതിനനുസൃതമായ നയം ഉടന്‍ രൂപീകരിക്കും. വികസനം തടസപ്പെടുത്തുന്ന അനാവശ്യമായ പ്രവണതകള്‍ക്ക് അന്ത്യം വരുത്തുമെന്നും കൊല്‍ക്കത്തയില്‍ ഒരു ചടങ്ങിനിടെ മന്ത്രി പറഞ്ഞു.
റെയില്‍വേ സ്റ്റേഷന് വികസനത്തിന് സംരംഭകരെ തേടുന്നതിന് ഉടന്‍ നടപടി തുടങ്ങും. ഇതിലൂടെ സ്റ്റേഷനുകളുടെ മുഖച്ഛായ മാറും. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് കമ്പനി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യവും പരിഗണനയില്‍. 20 സംസ്ഥാനങ്ങള്ളുമായി ധാരണാപത്രം ഒപ്പിട്ടു. നിക്ഷേപം തുല്യമായി പങ്കിട്ട് പ്രവൃത്തികള്‍ നടത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും സുരേഷ് പ്രഭു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: