ശ്രീനഗര്‍: ജമ്മു കശ്മീര്‍ താഴ്വരയില് ഭീകര സംഘടനയായ താലിബാനെ അനുകൂലിച്ചുള്ള പോസ്റ്ററുകള്‍. ബാരമുള്ളയിലെ സോപോര്‍ നഗരത്തില്‍ പതിച്ചിട്ടുള്ള പോസ്റ്ററുകളില്‍ സംസ്ഥാനത്തെ ടെലികോമുകള്‍ പെട്രോള്‍പമ്പുകള്‍, കേബിള്‍ ഓപ്പറേറ്റേഴ്സ്, മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പും നല്കുന്നു. ഇത് ആദ്യമായാണ് താലിബാനുമായി ബന്ധമുള്ള പോസ്റ്ററുകള്‍ കശ്മീരില്‍ കാണപ്പെടുന്നത്.
അടുത്തിടെ ഇവിടെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പോസ്റ്റര്‍ പതിച്ചത്. ഇതില്‍ പോലീസ്, സേന എന്നിവയുടെ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ഇന്ധനം നിറച്ചു നല്‍കരുതെന്നും സംസ്ഥാനത്തെ മദ്യ വില്‍പ്പന എത്രയും പെട്ടെന്ന് നിര്‍ത്തിവെയ്ക്കാനും ആവശ്യം. ഉറുദു ഭാഷയിലാണ് പോസ്റ്ററുകള്‍ എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: