557. വേദബോധിതാ – വേദങ്ങളാല്‍ അറിയപ്പെടാവുന്നവള്. വേദങ്ങളുടെ സാരമായവള്. പരാശക്തിയാല്‍ ദേവിയെ തിരിച്ചറിയാന്‍ പുരാണേതിഹാസങ്ങള്‍ പോരാ. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ദേവിയുടെ ചില ഭാവങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അവയിലൂടെ നാം അറിയുന്ന ദേവീകഥകള്‍ ദേശകാലപരിമിതങ്ങളായിരിക്കും.
ഇന്നകാലത്ത് ഇന്നയാളുടെ മകളായി ദേവി അവതരിച്ചു എന്ന മട്ടില്‍. അല്ലെങ്കില്‍ മഹിഷാസുരവധത്തിലെന്നപോലെ എല്ലാ ദേവന്മാരുടെയും ചൈതന്യം ഏകീഭവിച്ച രീതിയില്‍ വേദങ്ങളില്‍ ദേവീചൈതന്യം ദേശം, കാലം, രൂപം, കര്‍മം എന്നിവകൊണ്ടു പരിമിതമല്ല. ക്രമമായി വേദം അഭ്യസിക്കുന്നവര്‍ക്ക് ദേവിയെ സാക്ഷാത്കരിക്കാന്‍ കഴിയും. ക്ലിപ്ത രൂപമില്ലാത്തവളും ഭുവനം ശരീരമായവളും സര്‍വലോക ജനനിയുമായ ദേവിയെ അറിയാന്‍ വേദപഠനം സഹായിക്കും.
558. പരമേശ്വരീ – സര്‍വ്വശ്രേഷ്ഠയായ ഈശ്വരി. എല്ലാത്തിനും ഈശ്വരനായ ശിവന്റെ പത്നി എന്നും വ്യാഖ്യാനിക്കാം. ഈശ്വരന്മാരിലും ഈശ്വരിമാരിലും ഏറ്റവും ഉത്കൃഷ്ടത പരാശക്തിയായ ദേവിക്കാണ്. മറ്റുള്ള എല്ലാറ്റിനെയും സൃഷ്ടിക്കുകയും ഭരിക്കുകയും വശത്താക്കുകയും അവയ്ക്ക് ഐശ്വര്യം നല്‍കുകയും ചെയ്യുന്നവളാണ് ഈശ്വരി. അങ്ങനെയുള്ള ശക്തികള്‍ പലരുണ്ട്. അവരെയെല്ലാം ഭരിക്കുന്നവളാകയാല് ദേവിക്ക് പരമേശ്വരി എന്നുനാമം.
549 മുതല്‍ 558 വരെയുള്ള നാമങ്ങള്‍ മുകാംബികയെ രാധാദേവിയായി അവതരിപ്പിക്കുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: