കോട്ടയം: സോളാര്‍ കേസിലും ബാര്‍ കോഴക്കേസിലും നിയമത്തെ നിയമത്തിന്റെ വഴിയെ വിട്ടാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ മറ്റ് മന്ത്രിമാരും ജയിലാകുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് (സിഐടിയു) 26-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഴികക്ക് നല്‍പ്പത് വട്ടം നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയ ജഡ്ജിയെ അന്നത്തെ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെക്കൊണ്ട് ഭീഷണിപ്പെടുത്തി പറഞ്ഞയച്ചു.
സോളാര്‍ കേസിലെ അഴിമതി കമ്മീഷന് തെളിവെടുപ്പോടെ കൂടുതല്‍ വ്യക്തമാകുന്നു. ഉമ്മന്‍ചാണ്ടിയുടെ പങ്ക് അടക്കം പുറത്തുവരുന്നു. ജയിലില്‍ കിടന്ന സരിത പുറത്ത് വന്ന് കോടിക്കണക്കിന് രൂപ പരാതിക്കാര്‍ക്ക് നല്‍കിയാണ് പല കേസും ഒത്തുതീര്‍പ്പാക്കിയത്. പ്രതിപക്ഷ സമരം വിജയിച്ചോയെന്ന് മുഖ്യമന്ത്രിതന്നെ ചോദിക്കുന്നത് പരിഹാസ്യമാണ്. സമരം വിജയിച്ചോയെന്ന് ജനങ്ങള്‍ പറയുമെന്ന് ആനത്തലവട്ടം ആനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: