ചങ്ങനാശ്ശേരി: ചുമട്ടുതൊഴിലാളിക്ക് എസ്.ഐയുടെ മര്‍ദ്ദനമേറ്റതിനു പിന്നാലെ മധ്യവയസ്ക്കനും പോലീസ് മര്‍ദ്ദനം. ചങ്ങനാശ്ശേരി മധുരവീട്ടില്‍ ജിന്ന(50)നാണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ പി.എം.ജെ കോംപ്ലക്സ് കവാടത്തില്‍വച്ച് മര്‍ദ്ദനമേറ്റത്. ഇയാളെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെത്തുടര്‍ന്ന് നാട്ടുകാരും മറ്റും കൂട്ടംകൂടുകയും ഏതാനും സമയം എം.സി റോഡില്‍ വന്‍ഗതാഗത സ്തംഭനവും ഉണ്ടായി.വിവരം അറിഞ്ഞ് സി.ഐ.വി എ നിഷാദ്മോന് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരിഞ്ഞുപോയതോടെ ഗതാഗതസ്തംഭനവും ഒഴിവായി. ഇന്നലെ ഉച്ചയോടെ കോംപ്ല്കസിന്റെ കവാടത്തിനു സമീപം പുകവലിച്ച് നില്‍ക്കുകയായിരുന്ന ജിന്നയെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് പിടികൂടി പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്യുകയും 200 രൂപാ പിഴ ഈടാക്കുകയും ചെയ്തു. പിഴ ഒടുക്കിയതിന്റെ രസീതും പോലീസ് നല്കി. എന്നാല്‍ മടങ്ങാന്‍ ഒരുങ്ങിയ ജിന്നയെ യാതൊരു കാരണവുംകൂടാതെ നാട്ടുകാര്‍ നോക്കിനില്‍ക്കെ പോലീസ് മൃഗീയമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നു പറയുന്നു. മര്‍ദ്ദനം കണ്ടുനിന്ന നാട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്യുകയും തുര്‍ന്ന് സി.ഐ സ്ഥലത്തെത്തി പ്രശ്നം അവസാനിപ്പിച്ചത്. മര്‍ദ്ദിച്ചതായി പറയുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സി.ഐ,ഡി.വൈ.എസ്.പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്ന് മര്‍ദ്ദനമേറ്റ ജിന്ന പറഞ്ഞു. ഇതിനിടയില്‍ ആശുപത്രിയില്‍ എത്തി ഇയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.ഒരാഴ്ച മുമ്പായിരുന്നു ഹൃദ്രോഗിയായ ചുമട്ടു തൊഴിലാളിയെ സ്റ്റേഷനില്‍ വച്ച് എസ്ഐ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: