അരുവിക്കര(തിരുവനന്തപുരം) : അഴിമതിക്കെതിരെ വാചാലനായ എ.കെ. ആന്റണി അരുവിക്കര യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വാദിച്ചത് അഴിമതിയുടെ മൊത്ത കച്ചവടക്കാര്‍ക്കു വേണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്.
സാമുദായിക ധ്രുവീകരണം ലക്ഷ്യമാക്കിയാണ് ആന്റണി ഇപ്പോള്‍ സംസാരിക്കുന്നത്. എ.കെ. ആന്റണിയുടെ കാപട്യം അരുവിക്കരയിലെ ജനം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തുവര്‍ഷം കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ രാജ്യത്തെ അഴിമതിയും വിലക്കയറ്റവും തടയാനാവാത്ത ആന്റണി മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പാരാജയം ഉറപ്പായപ്പോള്‍ വര്‍ഗ്ഗീയ വികാരം ഇളക്കിവിട്ട് അരുവിക്കര മുതലെടുക്കാന്‍ ശ്രമിക്കുകയാണ് ആന്റണിയെന്നും വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: