ന്യൂദല്‍ഹി: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് കേന്ദ്രനേതൃത്വത്തിന് പരാതി നല്കി. സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വന്നിട്ടും പ്രവര്‍ത്തന രീതിയില്‍ മാറ്റമില്ലെന്നും വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നതിനെ വിഭാഗീയതായി മുദ്രകുത്തുകയാണെന്നും വിഎസ് അച്യുതാനന്ദന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് പരാതി പറഞ്ഞു. കേന്ദ്രകമ്മറ്റി യോഗത്തിനെത്തിയ വിഎസ് യെച്ചൂരിയെ സന്ദര്‍ശിച്ച് ഒരുമണിക്കൂറോളം ചര്‍ച്ച നടത്തി.
പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഏഴ് അംഗങ്ങള്‍ക്കെതിരെ നടപടിക്ക് സിപിഎം സംസ്ഥാന നേതൃത്വം നീക്കം ആരംഭിച്ചിരിക്കുകയാണെന്ന് വിഎസ് കുറ്റപ്പെടുത്തി. ഈ നേതാക്കള്‍ക്കെതിരെ കീഴ്ഘടകങ്ങളില്‍ വിഭാഗീതയക്കുറ്റം ആരോപിച്ചുള്ള റിപ്പോര്‍ട്ടിംഗുകള്‍ നടക്കുന്നു. ഇത് കേന്ദ്രനേതൃത്വം ഇടപെട്ട് അവസാനിപ്പിക്കണം,വിഎസ് ആവശ്യപ്പെട്ടു. വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവസരം പാര്‍ട്ടി കമ്മറ്റികളിലില്ലാതാകുന്നതായും വിഎസ് യെച്ചൂരിക്ക് നല്കിയ കത്തില്‍ കുറ്റപ്പെടുത്തി.
ദല്‍ഹിയില്‍ ഇന്നലെ ആരംഭിച്ച സിപിഎം കേന്ദ്രകമ്മറ്റി യോഗം വിഎസിന്റെ പരസ്യപ്രസ്താവന ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരളാ പ്രശ്നങ്ങള്‍ പരിശോധിക്കുന്ന പിബി കമ്മീഷന് മുമ്പാകെ വിഷയം വിട്ടേക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: