കൊച്ചി: തപസ്യയുടെ സാംസ്കാരിക തീര്‍ത്ഥയാത്ര മലയാളക്കരയുടെ ആത്മാവിനെ കണ്ടെത്താനുള്ള യത്നമാവട്ടെയെന്ന് നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍. സാംസ്കാരിക തീര്‍ത്ഥയാത്ര സ്വാഗത സംഘ രൂപീകരണ യോഗം ബി.ടി.എച്ചില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷയും സംസ്കാരവും സംരക്ഷിക്കാന്‍ തപസ്യ നടത്തുന്ന ശ്രമങ്ങള്‍ ഏറെ പ്രശംസനീയമാണ്. ഭാഷയുടെ പേരില്‍ പൊള്ളയായ വിലാപങ്ങള്‍ നടത്തുന്ന പലരും തങ്ങളുടെ കടമ മറക്കുകയാണെന്നും മധുപാല്‍ ഓര്‍മ്മിപ്പിച്ചു
പ്രൊഫ.തുറവൂര്‍ വിശ്വംഭരന് അധ്യക്ഷനായിരുന്നു. സംവിധായകന് മേജര്‍ രവി മുഖ്യാതിഥിയായി. പ്രൊഫസര്‍ കെ.പി.ശശിധരന് തപസ്യയുടെ പ്രസക്തിയും സന്ദേശവും വിവരിച്ചു.
മലയാള ഭാഷയിലും സാഹിത്യത്തിലും സംഭവിച്ച വീക്ഷണ വൈകല്യങ്ങള്‍ സമൂഹത്തിന് ചെറുതല്ലാത്ത നഷ്ടങ്ങള്‍ സൃഷ്ടിച്ചതായി കെ.പി ശശിധരന് ചൂണ്ടിക്കാട്ടി. പ്രൊഫ.പിജി.ഹരിദാസ് , എസ്.രമേശന് നായര്‍, എസ്.സജികുമാര്‍, തുടങ്ങിയവരും സംസാരിച്ചു. അമൃതരാജ് മലയാളക്കണി കാവ്യാലാപനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: