തിരുവനന്തപുരം: നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും. ബാര്‍കോഴ ആരോപണം, അരുവിക്കര ഉപതിരഞ്ഞെടുപ്പ്, തുടങ്ങിയ കാര്യങ്ങള്‍ പ്രതിപക്ഷം ചര്‍ച്ചാവിഷയമാക്കും.ആദ്യദിവസം തന്നെ ബാര്‍കോഴ ആരോപണം ശക്തമായി സഭാതലത്തിലെത്തും.
ബാര്‍കോഴ കേസ് അന്വേഷണത്തില്‍ സമ്മര്‍ദ്ദം ഉണ്ടായി എന്ന് മുന്‍ വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ് വെളിപ്പെടുത്തിയതോടെ, ഇതിലൂന്നിയാവും പ്രതിപക്ഷ ആക്രമണം. ഇതിനെ പ്രതിരോധിക്കുക ഭരണ പക്ഷത്തിന് അത്ര എളുപ്പമാകില്ല. സഭാതലം വീണ്ടും പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെങ്കില്‍ അതും ബജറ്റ് അവതരണവേളയിലെ പ്രതിപക്ഷത്തിന്റെ അതിരുവിട്ട പ്രതിഷേധ പ്രകടനവും അരുവിക്കരയിലെ പ്രചാരണ വിഷയമാക്കാനാവും ഭരണപക്ഷം ശ്രമിക്കുക.
ആദ്യ രണ്ടുദിവസം സമ്മേളിച്ചശേഷം ഉപതിരഞ്ഞെടുപ്പിന് ശേഷം മതിയോ പ്രധാന ചര്‍ച്ചകളും വോട്ടെടുപ്പും എന്ന് കാര്യോപദേശക സമിതിയില്‍ തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: