ബെയ്ജിങ്: ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ യാങ്സി നദിയില്‍ ആഡംബരക്കപ്പല്‍ മുങ്ങി മരിച്ചവരുടെ എണ്ണം 431 ആയി. 46 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 3,400 ചൈനീസ് സൈനികരും 1,700 പരാമിലിട്ടറി സേനാ ഉദ്യോഗസ്ഥരും 150 കപ്പലുകളും 59 കൂറ്റന്‍ മെഷീനുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായി ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
കിഴക്കന്‍ പട്ടണമായ നഞ്ജിങ്ങില് നിന്ന് തെക്കുപടിഞ്ഞാറന്‍ പട്ടമായ ചോംഗ്ക്വിങ്ങിലേക്കു 456 യാത്രക്കാരുമായി പുറപ്പെട്ട നാലു നിലയുള്ള ഈസ്റ്റേണ്‍ സ്റ്റാര്‍ എന്ന ആഡംബര കപ്പലാണ് ശക്തമായ കൊടുങ്കാറ്റില്‍ തലകീഴായി മറിഞ്ഞത്.
അപകടമുണ്ടായ അന്നു തന്നെ കപ്പലില്‍ നിന്നും ക്യാപ്റ്റന്‍ ഉള്‍പ്പെടെ 14 പേര് രക്ഷപ്പെട്ടിരുന്നു.200 ടണ്‍ കേവു ഭാരവും നാലുനിലകളുമുള്ള കപ്പല്‍ അതിസാഹസികമായി ക്രെയിനുകള്‍ ഉപയോഗിച്ചാണ്് ഉയര്‍ത്തിയത്. തഴകീഴായി മറിഞ്ഞ കപ്പല്‍ ക്രയിനുപയോഗിച്ച് ഉയര്‍ത്തിയ ശേഷമാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
മൃതദേഹങ്ങള്‍ മിക്കതും അഴുകിയ നിലയിലായിരുന്നു. ഇതിനാല്‍ ഡിഎന്‍എ പരിശോധനയ്ക്കു ശേഷം മാത്രമേ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കൂ. അപകടത്തില്‍പ്പെട്ടവരോടുള്ള ആദരസൂചകമായി ചൈനയില്‍ ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതു വിലക്കിയിട്ടുണ്ടണ്ട്്.അപകടം സംഭവിച്ചു മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണു രക്ഷാപ്രവര്‍ത്തകര്‍ക്കു കപ്പലിനുള്ളില്‍ കടക്കാന്‍ സാധിച്ചത്. അപകടസമയത്തു കപ്പലില്‍ ആവശ്യത്തിനു സുരക്ഷാ ജാക്കറ്റുകള്‍ ഉണ്ടായിരുന്നെങ്കിലും ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല.
അതേസമയം കപ്പലിന്റെ ക്യാപ്റ്റനെയും ചീഫ് എന്‍ജിനിയറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീശിയടിച്ച കൊടുങ്കാറ്റാണ് അപകട കാരണമായതെന്നാണ് ഇവരുടെ മൊഴി. എന്നാല്‍, പ്രതികൂല കാലാവസ്ഥയില്‍ കപ്പല്‍ എന്തിനു യാത്ര പുറപ്പെട്ടു എന്നതിനു വ്യക്തമായ ഉത്തരം നല്കാന് ഇവര്‍ക്കായിട്ടില്ല.
ചൈനയുടെ ചരിത്രത്തില്‍ ഏഴു ദശകത്തിനിടയിലെ ഏറ്റവും ഭീകരമായ കപ്പല്‍ ദുരന്തമാണിത്. 2014 ഏപ്രിലില്‍ ദക്ഷിണ കൊറിയയില്‍ കപ്പല്‍ മുങ്ങി 304 പേര് കൊല്ലപ്പെട്ടിരുന്നു.ചൈനയില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: